background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...
ഞാൻ കാണാതെ പോയ സ്നേഹം 🖤

മുറിയിലിരുന്ന് ഇങ്ങനെ കുത്തിക്കുറിക്കുമ്പോൾ കുറ്റബോധം കൊണ്ട് എന്റെ കണ്ണ് നിറയുന്നുണ്ട്. എന്നെ സ്നേഹം കൊണ്ട് സ്വാധീനിച്ച ഒരു സുഹൃത്തുണ്ട്. അല്ല പ്രിയ സുഹൃത്ത് അഭിജിത്ത്‌. എല്ലാവരും അവനെ ജിത്തുവെന്ന് വിളിക്കും. ഈ ഞാനും. ഞാനിന്നും ഓർക്കുന്നുണ്ട് ആദ്യമായി കോളേജിലേക്ക് ചുവട് വെച്ച ദിവസം. മഴ നനഞ്ഞ് കുതിർന്ന് തണുപ്പ് നിറഞ്ഞൊരു പ്രഭാതം.

മെയിൻ എൻട്രൻസ് കയറിയപ്പോൾ സ്കൂളിൽ എന്നോടൊപ്പം പഠിച്ച ഇന്ദുചൂഡൻ അവനെ പരിചയപ്പെടുത്തി.
'ടാ നിനക്കൊരു കൂട്ടുണ്ട്.പേര് അഭിജിത്ത് '. അവൻ എന്നോടായി പറഞ്ഞു. ഞാൻ എന്നെയും പരിചയപ്പെടുത്തി. കോളേജിൽ റഗുലർ ക്ലാസ്സ് തുടങ്ങി പിന്നെയും കുറച്ച് നാളുകൾ കടന്ന് പോയി. എല്ലാവരുമായി പരിചയപ്പെട്ട് കഴിഞ്ഞാൽ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് അത് നിർബന്ധമാണ്. ഒട്ടുമിക്ക ദിവസങ്ങളിലും വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അവനോടായി വഴക്കിടുക എന്നത് എന്റെ പതിവായി.ശുദ്ധ തെമ്മാടിത്തരം.

മറ്റ് ചില സുഹൃത്തുക്കൾ എന്നോട് പരാതിപ്പെട്ടെങ്കിലും അവൻ എന്നോട് ദേഷ്യപ്പെട്ട് കൂടിയില്ല. അത്രത്തോളം അവനെന്നെ സ്നേഹിച്ചിരുന്നു എന്ന് പറയാം അല്ലെങ്കിൽ സൗഹൃദത്തിന് വലിയ വില നൽകിയിരുന്നു. അതെ ഞാൻ അറിയാതെ പോയ സ്നേഹം. സുഹൃത്ത് എന്നതിലുപരി എനിക്ക് അവൻ ചേട്ടനാണ്. അത്ര കണ്ട് ഞാൻ അവനെ സ്നേഹിച്ചിരുന്നില്ല, പരിഗണിച്ചിരുന്നില്ല എന്നതാണ് സത്യം. എവിടെയൊക്കെയോ വഴിതെറ്റിയപ്പോൾ അവൻ കൂടെയുണ്ടായിരുന്നു. ചിലപ്പോഴൊക്കെ അവനോട് അസൂയ തോന്നിയിട്ടുണ്ട്. എങ്ങനെ അത്രത്തോളം സ്നേഹിക്കാൻ കഴിയുന്നു. എന്നാൽ സ്നേഹിക്കുന്നതിനേക്കാൾ സ്നേഹിക്കപ്പെടുകയായിരുന്നു ഈ ഞാൻ. ഒരിക്കൽ പോലും പ്രതിസ്നേഹം തിരികെ നൽകാനാകാത്തത് എന്റെയുള്ളിലെ സ്വാർത്ഥത കൊണ്ടാവാം. എന്റെ വലിയ സ്വപ്നം യാഥാർഥ്യമാകുവാനും പെട്ടന്ന് എത്തിച്ചേരുവാനും എന്നെക്കാൾ നീ ആഗ്രഹിക്കുന്നുണ്ടെന്നറിയാം. നിന്റെ വാക്കുകളിൽ അത് പ്രകടമായിട്ടുണ്ട്.

പരാതികളില്ലാതെ സ്നേഹിച്ചതിന് എവിടെയൊക്കെയോ ഞാനൊന്ന് വീണപ്പോൾ കൈത്താങ്ങിയതിന് ഒരുപാട് സ്നേഹം. ഈ കുറിമാനം വായിക്കുമ്പോൾ എന്താവും നീ എന്നോട് പറയുക ? 

With love
Ajesh





Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻