Posts

Showing posts from November, 2020

background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...
 അഭയാർത്ഥി പുറത്ത് ചിണുങ്ങിക്കൊണ്ട് മഴ പെയ്യുന്നുണ്ട്. കനപ്പ് നിറഞ്ഞ വാതക പിണ്ഡങ്ങൾ തമ്മിൽ പിണർന്നപ്പോൾ ആകാശവിതാനിയിൽ ചിത്രപ്പണികൾ പൊടുന്നനെ ദൃശ്യമാവുകയും അദൃശ്യമാവുകയും ചെയ്തു. ഒരു കുഞ്ഞൻ ശീതക്കാറ്റ് എന്നെ തെല്ലൊന്ന് തലോടിപ്പോയി. വൃക്ഷത്തലപ്പുകൾ മന്ത്രിച്ചപ്പോൾ ഇലകളിൽ കൂടുകൂട്ടിയ മഴത്തുള്ളികൾ പിടിവിട്ട് താഴേക്ക് പതിച്ചു. കുതിർന്നലിഞ്ഞ ചെമ്മണ്ണിൽ നെട്ടറ്റ് വീണ പ്ലാവിലകൾ യുദ്ധഭൂമിയിലെ അവശേഷിപ്പുകളായി. ഇരുട്ട് കൂടി വരുകയായിരുന്നു. മഴ മേഘങ്ങൾ കസർത്ത്‌ കഴിഞ്ഞ് വിദൂരതയിലേക്ക് മടങ്ങിപ്പോയി. വീട്ടുപടിക്കലിരുന്ന് മുറ്റത്തേക്ക് മിഴികൾ പായിച്ചപ്പോൾ കണ്ണുകളിൽ തിളക്കം കൂടി വന്നു. ഉറവ പൊട്ടിത്തുടങ്ങിയിരുന്നു. ഉപ്പുചാലിലൂടെ പതിയെ അവളും അരിച്ചിറങ്ങി. അന്ന് അങ്ങനെയൊക്കെ അരങ്ങേറുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ അതൊരു വീഴ്ചയായിരുന്നു വലിയൊരു വീഴ്ച. നാവിന് പറ്റിയ വീഴ്ചയിൽ നിന്ന് രക്ഷപ്പെടാൻ ആർക്കാണ് കഴിയുക ? വീണ്ടുവിചാരമില്ലാതെ ഓരോന്ന് പറയുമ്പോൾ നമ്മുടെ പ്രിയപ്പെട്ടവർക്ക് നമ്മളോടുള്ള സ്നേഹം കുറഞ്ഞെന്ന് വരാം. മറക്കാനുള്ളത് ഓർമ്മിക്കുന്ന മനുഷ്യരുള്ളിടത്തോളം കാലം ഭൂമിയിൽ ദുഃഖം അവനെ വലംവെ...
ഞാൻ നിന്നെ സ്നേഹിക്കട്ടെ 💀 പഴയ ലാന്റ്മാസ്റ്ററാണ്. ചെറിയൊരു മടിയോടെ ഹെഡ് ലൈറ്റ് മിന്നി. വരിഞ്ഞു മുറുകിക്കൊണ്ടിരുന്ന ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് മഞ്ഞ വെളിച്ചം പാതയെ പ്രകാശപൂരിതമാക്കി. റെയിൽവേ ക്രോസ്സ് കടന്ന് വേണം അവിടേക്കെത്താൻ. ശോണവർണ്ണം തെളിഞ്ഞു. മംഗലാപുരത്തേക്കുള്ള പാസഞ്ചർ ട്രെയിൻ കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നു. ശബ്ദം പതിയെ അകന്നകന്ന് ഇല്ലാതെയായി. യാത്ര വീണ്ടും തുടർന്നു. ലക്ഷ്യസ്ഥാനത്തേക്ക് ഇനി ഏതാനും മൈലുകൾ മാത്രം. കാർ പതിയെ നിശ്ചലമാകാൻ തുടങ്ങി. ഡെറിക് ഡോർ തുറന്ന് പുറത്തേക്കിറങ്ങി. ചുറ്റുമൊന്ന് കണ്ണോടിച്ചു. കാറിലെ ഡിക്കിയിൽ നിന്നും ഒരു ചാക്ക് കെട്ടുമായി ഇരുട്ടിലൂടെ അയാൾ പതിയെ നടന്നു. പഴയൊരു ശ്മാശാ ന ഭൂമികയാണ്. ആകാശത്തേക്ക് ഉയർന്നു പൊങ്ങുന്ന പുകച്ചുരുളുകൾക്ക് മനുഷ്യ മാംസത്തിന്റെ മാധക ഗന്ധം. ആ തീക്ഷണ ഗന്ധം അയാൾ നാസികയിലേക്ക് തുളച്ചുകയറ്റി. അത് അയാളെ ഉന്മത്തനാക്കി. നടവഴിയിലാകെ രക്തം ഇരുൾ പോലെ കട്ടപ്പിടിച്ചിരിക്കുന്നു.  ചുടുകാടിനുള്ളിലെ വൈദ്യുത ദഹനപ്പുരയിൽ ഒരു മൃതദേഹം എരിഞ്ഞു തീരാൻ തുടങ്ങിയിരുന്നു. ഡെറിക് ചാക്ക് കെട്ട് നിലത്തേക്കിട്ടു. പതിയെ ഇമവെട്ടികൊണ്ട് മെർലിൻ കണ്ണ് തുറന്നു...