background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

 അഭയാർത്ഥി


പുറത്ത് ചിണുങ്ങിക്കൊണ്ട് മഴ പെയ്യുന്നുണ്ട്. കനപ്പ് നിറഞ്ഞ വാതക പിണ്ഡങ്ങൾ തമ്മിൽ പിണർന്നപ്പോൾ ആകാശവിതാനിയിൽ ചിത്രപ്പണികൾ പൊടുന്നനെ ദൃശ്യമാവുകയും അദൃശ്യമാവുകയും ചെയ്തു. ഒരു കുഞ്ഞൻ ശീതക്കാറ്റ് എന്നെ തെല്ലൊന്ന് തലോടിപ്പോയി. വൃക്ഷത്തലപ്പുകൾ മന്ത്രിച്ചപ്പോൾ ഇലകളിൽ കൂടുകൂട്ടിയ മഴത്തുള്ളികൾ പിടിവിട്ട് താഴേക്ക് പതിച്ചു.

കുതിർന്നലിഞ്ഞ ചെമ്മണ്ണിൽ നെട്ടറ്റ് വീണ പ്ലാവിലകൾ യുദ്ധഭൂമിയിലെ അവശേഷിപ്പുകളായി. ഇരുട്ട് കൂടി വരുകയായിരുന്നു. മഴ മേഘങ്ങൾ കസർത്ത്‌ കഴിഞ്ഞ് വിദൂരതയിലേക്ക് മടങ്ങിപ്പോയി. വീട്ടുപടിക്കലിരുന്ന് മുറ്റത്തേക്ക് മിഴികൾ പായിച്ചപ്പോൾ കണ്ണുകളിൽ തിളക്കം കൂടി വന്നു.

ഉറവ പൊട്ടിത്തുടങ്ങിയിരുന്നു. ഉപ്പുചാലിലൂടെ പതിയെ അവളും അരിച്ചിറങ്ങി. അന്ന് അങ്ങനെയൊക്കെ അരങ്ങേറുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ അതൊരു വീഴ്ചയായിരുന്നു
വലിയൊരു വീഴ്ച. നാവിന് പറ്റിയ വീഴ്ചയിൽ നിന്ന് രക്ഷപ്പെടാൻ ആർക്കാണ് കഴിയുക ? വീണ്ടുവിചാരമില്ലാതെ ഓരോന്ന് പറയുമ്പോൾ നമ്മുടെ പ്രിയപ്പെട്ടവർക്ക് നമ്മളോടുള്ള സ്നേഹം കുറഞ്ഞെന്ന് വരാം.
മറക്കാനുള്ളത് ഓർമ്മിക്കുന്ന മനുഷ്യരുള്ളിടത്തോളം കാലം ഭൂമിയിൽ ദുഃഖം അവനെ വലംവെച്ചു കൊണ്ടേയിരിക്കും. യഥാർഥത്തിൽ നമ്മളൊക്കെ അഭയാർത്ഥികളാണ് സ്നേഹത്തിന്റെ അഭയാർത്ഥികൾ.

ചിരിയുടെ പ്രത്യാക്രമണമുണ്ടാകുമ്പോൾ വേദനകളെ ഞാൻ പടംപൊഴിച്ചു കളയാറുമുണ്ട്. ജീവനുള്ള മനുഷ്യന്റെ സംസ്കാരം പലപ്പോഴായി ഞാൻ കണ്ടിരുന്നു. ഒറ്റപ്പെടുത്തുമ്പോൾ വാക്കുകൾ കൊണ്ട് കുത്തിനോവിക്കുമ്പോൾ അങ്ങനെ അങ്ങനെ... സ്വയം മനസ്സിലാക്കുവാനും തിരിച്ചറിവ് നേടാനും ഒറ്റപ്പെടൽ ഒരൊറ്റമൂലി തന്നെയാണ്. ഇന്നിപ്പോൾ ഞാനും...
 

Comments

  1. പരിധികൾ ഇല്ലാതെ സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന കാലം വരേയ്ക്കും നാം ഓരോരുത്തരും അഭയാർത്ഥികളായി ഈ ലോകത്ത് തുടരുക തന്നെ ചെയ്യും 💜

    ReplyDelete

Post a Comment

🥰

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻