Posts

Showing posts from June, 2021

background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...
Image
കുഞ്ഞു മറിയാമ്മ   🥰 എനിക്ക് ഈ രാത്രിയോട് ഒരുപാട് സ്നേഹം തോന്നുന്നു. ഈ നിമിഷം ഒരിക്കലും തീർന്നു പോകാതെയിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു. ഇനിയൊരിക്കലും തിരിച്ചു വരാൻ ഇടയില്ലാത്ത ഇന്നലെകൾ എനിക്ക് മുന്നിൽ നൃത്തം ചവിട്ടുന്നു. സന്തോഷത്തിന്റെ പൊടിപ്പുകൾ എന്റെ മുഖത്തിന് കൂടുതൽ സൗന്ദര്യം നൽകിയത് പോലെ. ഞാൻ അറിയാതെ പുഞ്ചിരിച്ചു. തികച്ചും സ്വാഭാവികമായത്. ഡയറിയിൽ കുത്തിക്കുറിക്കുന്നത് അവസാനിപ്പിച്ച് ഞാൻ ജനൽ പാളിയുടെ അടുത്തേക്ക് നീങ്ങി. ആകാശത്ത് ഇഴഞ്ഞു നീങ്ങുന്ന മേഘക്കഷണങ്ങൾക്കിടയിൽ പൂത്തുലഞ്ഞു നിൽക്കുന്ന നക്ഷത്രങ്ങളെ ഞാൻ ഒരുനോക്ക് നോക്കി നിന്നു. ഈ നഗരത്തോട് വിടപറയാൻ എനിക്ക് സമയമായിരിക്കുന്നു. കൂടിപ്പോയാൽ നാല് ദിവസം. ഇച്ചായി വിളിച്ചിരുന്നു. എന്റെ ചേച്ചിപ്പെണ്ണ്. മണവാട്ടിയാകാൻ പോകുന്നതിന്റെ നാണമൊക്കെ അവളുടെ ചിരിയിലും ശബ്ദത്തിന്റെ ഇടർച്ചയിലും അറിയാനുണ്ടായിരുന്നു. ചാച്ചൻ വലിയ സന്തോഷത്തിലാണ്. പാപ്പി രണ്ട് ദിവസത്തിനുള്ളിൽ റാന്നിയിലേക്ക് തിരിക്കുമെന്നാണ് പറഞ്ഞത്. ഞങ്ങളുടെ അനിയൻ ചെക്കൻ. എനിക്കിന്ന് ഉറങ്ങാൻ കഴിയില്ല. ഉറങ്ങിയാൽ അതൊരു പക്ഷേ വലിയൊരു നഷ്‌ടമായേക്കാം. ഞാനിപ്പോൾ മനോരാജ്യം കാണുകയാണ്. മാർത്ത ...
  ഡെയ്സി... 🖤 വൈകുന്നേരം ടിവിയിൽ പ്രമുഖ ചാനലിലെ ടോക്ക് ഷോ കാണാൻ ഇടയായത് കൊണ്ടാണ് ഡെയ്‌സിയെ വിളിക്കുവാൻ തീരുമാനിച്ചത്. സാമൂഹ്യനിരീക്ഷകരും ഓൺലൈൻ ആക്ടിവിസ്റ്റുകളും സാംസ്‌കാരിക നായകന്മാരും അണിനിരന്ന പരിപാടിയിൽ ചർച്ച ചെയ്യപ്പെട്ട വിഷയം ഞാൻ വീണ്ടും പരിചിന്തനത്തിന് വിധേയമാക്കി. "അപമാനം ഒരു ഇൻവെസ്റ്റ്മെന്റ് ആണോ ? " എന്നതായിരുന്നു ചർച്ച ചെയ്യപ്പെട്ട വിഷയം. പലരും അനുകൂലിച്ചും പ്രതികൂലിച്ചും മാറിമാറി ഗർജിച്ചു. ഒടുവിൽ മടുപ്പ് തോന്നിയപ്പോൾ ഒറ്റ വിരലമർത്തലിൽ എല്ലാം അവസാനിപ്പിച്ചു. "എന്തിനാടാ ഓഫ് ചെയ്തെ ?" പുരികമുയർത്തിക്കൊണ്ട് അമ്മ ചോദിച്ചു. മറുപടി പറയാൻ നിൽക്കാതെ ഞാൻ മുറ്റത്തേക്കിറങ്ങി. അന്തരീക്ഷമാകെ കലങ്ങി മറിഞ്ഞു കിടക്കുകയാണ്. മഴ പെയ്യുമായിരിക്കും. നിലാവിന്റെ അരണ്ട വെളിച്ചം അവിടിവിടെയായി ചിതറിക്കിടപ്പുണ്ട്. മനസ്സ് കലങ്ങിയാൽ ഏതാണ്ട് അതുപോലെയാണ്. നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഡെയ്സി സ്കൂൾ മാറി തലവൂരേക്ക് വന്നത്. ആദ്യമായി കണ്ടമാത്രയിൽ അവൾക്കെന്തോ പ്രത്യേകതയുള്ളതായി തോന്നി. മൗനം തന്നെയാണ് അവളുടെ മുഖമുദ്ര. എന്നെയും ശശിക്കുട്ടനെയും കവിതയെയും ആകർഷിച്ചതും ആ മൗനം തന്നെയായിര...