Posts

Showing posts from September, 2021

background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...
  സ്നേഹനാളം   ❤ നമ്മുടെ പ്രിയപ്പെട്ടവർ, നമ്മളെ നിസ്വാർത്ഥമായി സ്നേഹിക്കുന്നവർ, നമ്മുടെ മുന്നിലിരുന്ന് നിസ്സംഗതയോടെ, ജീവിതത്തിലേറ്റ് വാങ്ങിയ മുറിവുകളെ കുറിച്ച് വാചാലമാകുന്നത് കാണുമ്പോൾ ഉള്ളിലൂടെ വേഗത്തിൽ കൊള്ളിയാനുകൾ ഓടി മറയുന്നതായി തോന്നും. കുറ്റബോധം പേറി ഓരോ നിമിഷവും തള്ളിനീക്കും. ചിലപ്പോൾ മനോലോകത്തേക്ക് ആഴ്ന്നിറങ്ങി ചിന്തിച്ചു ചിന്തിച്ചു തല പുകയ്ക്കും. ശരിക്കും നമ്മളൊക്കെ ഭൂതകാലത്തിലെ പുഴു ജന്മത്തിൽ തന്നെ ജീവിക്കുകയാണെന്ന് തോന്നും. എല്ലാ മനുഷ്യരുടെ ഉള്ളിലും ഏതോ ഒരു കോണിൽ, അല്ലെങ്കിൽ ഇനിയും വാതിലുകൾ തുറക്കപ്പെടാത്ത മുറികളിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും നിസ്വാർത്ഥമായ സ്നേഹം, കറ തീർന്ന സ്നേഹം. നമ്മളൊക്കെ നമ്മുടെ പ്രിയപ്പെട്ടവരുടെ സ്നേഹം നേടിയെടുക്കാനും, സ്വന്തമാക്കാനും വേണ്ടി പ്രകടമാക്കുന്ന പലതിലും ആത്മാർത്ഥ ഉണ്ടോ എന്ന് സ്വയമൊന്ന് ചോദിച്ചു നോക്കണം, സ്വയമൊന്ന് വിലയിരുത്തണം, ആത്മ പരിശോധന നടത്തണം. നിങ്ങളുടെ കണ്ണുകളിൽ നീർ പൊടിയുന്നത് കാണാനാവും. തനിച്ചിരുന്ന് വിലപിക്കാനും സ്വയം പഴിക്കാനും ശ്രമിക്കുമപ്പോൾ. എന്തെന്നാൽ നിങ്ങൾക്ക് അവരോടുള്ള സ്നേഹമെന്നത് പ്രകടിപ്പിക്കാൻ കഴിയുന്നതില...
  കൈകസി ❤️ എന്റെ ഡെസ്റ്റിനേഷനിലേക്കുള്ള ചൂണ്ട് പലകയാവുക എന്നതായിരുന്നു കൈകസിയുടെ നിയോഗം. 'എന്റെ' എന്ന് പറയാൻ സ്വാതന്ത്ര്യമുള്ള സുഹൃത്ത്. ജീവിതത്തിലുടനീളം എന്റെ സ്നേഹത്തെ സൗഹൃദമായി ഓർമ്മിക്കും എന്ന് ഉറപ്പോടെ പറയാൻ കഴിയുന്ന സുഹൃത്ത്. അവളെ ആദ്യമായി കണ്ടപ്പോൾ എനിക്ക് മുൻവിധി ഉണ്ടായി. "ഇതൊരു കിറുക്ക് പിടിച്ച പെണ്ണാണല്ലോ " എന്റെ സൗഹൃദത്തെ അവൾ ആത്മാർത്ഥമായി തന്നെ സ്വീകരിച്ചു. എനിക്ക് അത്ഭുതം തോന്നി. കാരണം പുറത്ത് പറയാൻ എനിക്കൊരു സൗഹൃദവലയം ഉണ്ടായിരുന്നില്ല. നമ്മളെ കേൾക്കാനൊക്കെ ഒരാളെ കിട്ടുക, ആരെങ്കിലും ചോദിച്ചാൽ ഇച്ചിരി അഹങ്കാരത്തോടെ പറയാൻ "എനിക്കുമുണ്ടടോ സുഹൃത്ത് " എന്ന് പറയാൻ ജീവിതത്തിൽ ഒരു നിയോഗമുണ്ടാവുക, ഹോ അത് വലിയ സന്തോഷമാണ്. ഞാൻ പലപ്പോഴും അവളെ നിരീക്ഷിച്ചു. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു, കുറുക്ക് വഴികൾ സ്വീകരിക്കുന്നു. അവളെത്ര പാവമാണ്. തന്റെ പ്രിയപ്പെട്ടവരോടൊക്കെ നിസ്വാർത്ഥമായ സ്നേഹം. പക്ഷേ അവളെ കേൾക്കാൻ എത്ര പേർ ഉണ്ടായിരുന്നു ? ആരെങ്കിലുമൊക്കെ അവളെ കേൾക്കാൻ കൂട്ടാക്കിയിട്ടുണ്ടോ ? തനിയെ മരച്ചുവട്ടിലൊക്കെ ഇരിക്കുന്നത് കണ്ടി...