background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

കുമ്പസാരം🛐

ഞാൻ പറഞ്ഞു വരുന്നത് നൈവേദ്യയുടെ കാര്യമാണ്. ഒരിക്കൽ അത്രമേൽ സ്നേഹിച്ചൊരുവളുടെയുള്ളിലെ വെറുമൊരു ഓർമ്മമാത്രമാണിന്നു ഞാൻ. 

ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന അവളുടെ മുഖചിത്രം എന്നെ വാചാലനാക്കാറുണ്ട്. 
ഇടയ്ക്കൊന്ന് പൊട്ടിക്കരയാൻ തോന്നും ചിലപ്പോഴാകട്ടെ എവിടെയ്ക്കെങ്കിലും ഒളിച്ചോടിയാലോ എന്നും. 

ഞാനല്ലേ അവളെ വേദനിപ്പിച്ചത് ? അതെ എന്നുതന്നെയാണ് എന്റെയുത്തരവും. 
മറ്റൊരു സത്യം സ്ത്രീയ്ക്ക് അവളെ വേദനിപ്പിക്കുന്നവനെയും സ്നേഹിക്കാൻ കഴിയും എന്നവൾ പറയാതെ പറഞ്ഞു തന്നതാണ്. 

ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ മുറിവുകൾ അവളെ നിശബ്ദയാക്കി. 
ഞാനിന്നും അവളുടെ ഫോൺ കോളുകൾക്കായി കാത്തിരിക്കുകയാണ്. 

ഞാൻ കാരണം അവളുടെ മനസ്സിൽ ചോര കിനിയുന്നുണ്ടാകും. ഈ കാത്തിരിപ്പിന് അർത്ഥമുണ്ടോ ? അറിയില്ല. 

ലോകം ഇരുണ്ടതല്ലേ എവിടെയെങ്കിലും വെച്ച് കാണുമ്പോൾ ഒരു പുഞ്ചിരി അതും സാധ്യമാണോ ? അറിയില്ല. 

മൗണ്ടൻഹിൽ പാർക്കിൽ എത്തിയതോടെ യാത്ര അവസാനിച്ചു. 
പല്ലവി വളരെ നേരത്തെ തന്നെ എത്തിയിരുന്നു. 

അന്തർമുഖനായ ഞാൻ എന്താണ് സംസാരിക്കേണ്ടത് എന്ന ആശങ്കയിലായിരുന്നു. 
ഓട്ട് കഷ്ണങ്ങൾ പാകിയ നടപ്പാതയിലൂടെ അല്പദൂരം നടന്നു. 

പല്ലവിയുടെ മുഖത്ത്‌ നീരസം അനുഭവപ്പെട്ടിരുന്നു. മനസ്സാകെ ശൂന്യമായതുപോലെ തോന്നുന്നു. 

അടുത്ത് കണ്ട മരത്തടി കൊണ്ടുള്ള ഇരിപ്പിടത്തിൽ ഞങ്ങൾ സ്ഥാനമുറപ്പിച്ചു. 
പല്ലവിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ എന്റെ ശിരസ്സ് കുനിഞ്ഞു. 

എന്റെ ആത്മാവ് ശരീരത്തിൽ നിന്നും മറ്റെവിടേയ്ക്കോ ഓടിപ്പോയി. 
മിഴികളിൽ നനവ് പടർത്തിക്കൊണ്ട് ഒരു ചാറ്റൽ മഴ ഓർമകളുടെ രൂപത്തിൽ പെയ്തൊഴിഞ്ഞു പോയി. 

പക്ഷേ എന്നിൽ നിന്നും ആ മഴച്ചാറ്റൽ തോരുന്നില്ല. പെയ്തൊഴിയാതെ ഇന്നും വാരിദിയിൽ ഒളിഞ്ഞിരിക്കുകയാണ്. 

പല്ലവിയുടെ ചോദ്യം എന്നെ അലോസരപ്പെടുത്തി. 

തുടരും... 








Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻