background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...
ഒറ്റക്കായവർ... 

കുറച്ചു ദിവസമായി ഞാൻ അയാളുടെ ഒപ്പമാണ്. ഒറ്റമുറി വീടാണ്. തനിച്ചാണ് താമസം. സഹകരബാങ്കിൽ ക്ലർക്ക് ആയി ജോലി ചെയ്തു പോരുന്നു. ദിവസമിത്രയായിട്ടും ഞങ്ങളൊന്ന് പരിചയപ്പെട്ടു കൂടിയില്ല. അതാണ്‌ തമാശ ! ഞാൻ മരിച്ചിട്ട് ഇന്നേക്ക് മൂന്ന് ദിവസമായി. കുടുംബക്കാരൊക്കെ കർമ്മമെന്ന പേരിൽ നാട്ടുകാരുടെ മുന്നിൽ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നുണ്ടായിരുന്നു. അപ്പോഴാണ് റോഡിലൂടെ തലകുമ്പിട്ട് നടന്നു പോകുന്ന ഈ മനുഷ്യനെ കണ്ടത്.

എന്ത് കൊണ്ടോ അയാളുടെ പിറകെ പോകാൻ തോന്നി. അയാൾക്ക് ചുറ്റും എപ്പോഴും നിശബ്ദതയാണ്. നിർവികാരത. ഈ മനുഷ്യൻ സംസാരിക്കാറില്ലേ ? ഞാൻ എന്നോട് തന്നെ ചോദിച്ചു. അതോ ഇനി ഊമയാണോ ? ഞാൻ വ്യാകുലപ്പെട്ടു.

ഒരു ദിവസം അയാളോടൊപ്പം ഞാനും ബാങ്കിലേക്ക് പോയി. അവിടുത്തെ മുതിർന്ന ഉദ്യോഗസ്ഥൻ അയാളെ ശകാരിക്കുന്നതാണ് ഞാൻ കണ്ടത്. തിരിച്ചു മറുപടിയൊന്നും പറയാതെ അയാൾ തന്റെ ചെയറിലേക്ക് പോയി ഇരുന്നു.
എന്താവും അവിടെ സംഭവിച്ചത് ? ഇയാളിത് എന്ത് മനുഷ്യനാ തിരിച്ചൊന്നും പറഞ്ഞതുമില്ല. എനിക്ക് അരിശം വന്നു, പിന്നെ നിരാശയും.

വൈകുന്നേരം അയാൾ തനിച്ചു നടന്നു പോകുന്നത് കണ്ടു. എന്തോ ആലോചനയിലായിരുന്നു. ഈ മനുഷ്യന് സുഹൃത്തുക്കൾ ഒന്നും തന്നെയില്ലേ ? അങ്ങനെയെങ്കിൽ ഇയാൾ ശെരിക്കും ദരിദ്രനാണ്. മനസ്സ് തുറന്നു സംസാരിക്കാൻ കഴിയാതിരുന്നാൽ, അത് ഏതൊരു മനുഷ്യനായാലും ഭ്രാന്ത് പിടിക്കില്ലേ ?

രാത്രിയടുത്തപ്പോൾ ഞാൻ അയാളെ കാണാൻ ചെന്നു. കത്ത് എഴുതുകയാണ്. കത്തെഴുതാൻ മാത്രം അയാൾക്ക് പ്രിയപ്പെട്ടവരൊക്കെയുണ്ടോ ? കണ്ണ് നിറയുന്നത് കണ്ടു. പാവം.
എനിക്കായാളെ ആലിംഗനം ചെയ്യാൻ തോന്നി.

മനസ്സിലെ ഭാരം ഒന്നിറക്കി വെക്കാൻ കഴിയാത്ത, കേട്ടിരിക്കാൻ ആരുമില്ലാത്ത ആ ഒരു അവസ്ഥ, ഹോ അത് കുറച്ചു ഭീകരമാണ്. അവരൊക്കെ തന്നെയാണ് ഭൂമിയിലെ നിസ്സഹായർ. 

Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻