background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

 ഗൗരി എന്ന ചെറുകഥ

ടി . പത്മനാഭന്റെ 'ഗൗരി ' എന്ന പുസ്തകമുണ്ട് . ചെറുകഥകളുടെ സമാഹാരമാണ് . കഥയ്ക്കുള്ള ആദ്യത്തെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡിനർഹമായ മലയാള കൃതി . ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നത് എന്താണെന്ന് ഞാൻ പറയട്ടെ , ഞാനീ എഴുതുന്നത് ഈ പുസ്തകത്തിന്റെ ആസ്വാധക്കുറിപ്പായിരിക്കും എന്നല്ലേ ... എന്നാൽ അല്ല ,
കാരണം ഞാനീ പുസ്തകം നാളിതുവരെ വായിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം . പ്യൂപ്പയ്ക്കുള്ളിലെ കുഞ്ഞു ശലഭപ്പുഴുവിനെപ്പോലെ , 'ഗൗരി 'എന്റെ ആമസോൺ കാർട്ടിൽ വിശ്രമിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി എന്നത് മറ്റൊരു നഗ്നസത്യം .


ഈ ആമുഖം എന്തിനാണെന്നുവെച്ചാൽ മുൻവിധികൾ ഒന്നുമേ ഇല്ലാതെ തന്നെ ഞാൻ കോറിയിടുന്ന കാര്യങ്ങളെ സമീപിക്കാൻ വേണ്ടിയാണ് . ഇത് എന്റെതന്നെയൊരു മിഥ്യാധാരണയാണെന്നതാണ് മറ്റൊരു വസ്തുത . എന്റെ വിശ്വാസം . ആഹ് വലിയ ഏച്ചുകെട്ടലോ നെടുനീളൻ ഡയലോഗോ ഒന്നും ഇല്ലാതെ തന്നെ നമുക്ക് കാര്യത്തിലേക്ക് കടക്കാം . ഇപ്പോൾ തന്നെ നിങ്ങളുടെ ക്ഷമ നശിക്കാൻ തുടങ്ങിയിട്ട് സമയം ഏതാണ്ട് ഒരുപാടായെന്നറിയാം . എന്നാൽ ഒന്ന് ക്ഷമിച്ചേ പറ്റൂ ... അല്ല പിന്നേ ...

'ഗൗരി ' എന്ന സുഹൃത്തിനെക്കുറിച്ചാണ് , 'സുഹൃത്ത് ' എന്ന പറയാൻ മാത്രം ആത്മബന്ധം ഉണ്ടോ എന്ന് സ്വയം ആത്മപരിശോധന നടത്തിയാൽ ... ഇല്ല എന്നതാവും ഉത്തരം . എന്തുതന്നെയായാലും 'സുഹൃത്ത് 'എന്ന് പറയാനാണ് എനിക്കിഷ്‌ടം . അതാണല്ലോ ഭംഗിയുള്ള കാര്യം , ഏറെ സന്തോഷമുള്ളതും .
പ്രത്യക്ഷത്തിൽ രണ്ട് തവണ ഞങ്ങൾ കണ്ടിട്ടുണ്ട് . പരസ്പരം ചിരിച്ചിട്ടുമുണ്ടാകണം . എന്നാൽ നേരിട്ട് സംസാരിച്ചിട്ടില്ല കേട്ടോ ... പരോക്ഷമായി ഒരു തവണ ഗൗരിയെ കണ്ടിട്ടുണ്ട് . അതൊരു ഗ്യാരേജിൽ നിൽക്കുന്നതായി . ഗൗരിയോട് ഇക്കാര്യം നാളിതുവരെ പറഞ്ഞിട്ടില്ല എന്നതാണ് ഒരു കുഞ്ഞു സർപ്രൈസ്‌ .

പുസ്‌തകം , വായന , ബുൾബുൾ , ലിറ്റിൽ തിങ്ങ്സ് ഞങ്ങളെ കുറച്ചെങ്കിലും ബന്ധിപ്പിക്കുന്ന നൂൽപ്പാലമെന്നത് ഈ നാല് കാര്യങ്ങളാണ് . ഇപ്പോൾ നിങ്ങളുടെ മനസ്സിലൂടെ കടന്നുപോകുന്ന മനോവിചാരങ്ങൾ എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ .
അപ്പോൾ എന്തുകൊണ്ടാണ് ഈ വ്യക്തിയെക്കുറിച്ചു ഇങ്ങനെ എഴുതാൻ ...

ഏറെ തിരക്കുപിടിച്ച ലോകത്തിലൂടെയാണ് നമ്മൾ ഇപ്പോൾ നമ്മുടെ ജീവിതം ജീവിച്ചുകൊണ്ടിരിക്കുന്നത് . അത്തരത്തിൽ ചെറുതല്ലാത്തവിധമൊരു തിരക്ക് ഗൗരിയെ ചുറ്റിപ്പറ്റിയും ഉണ്ട് . അപ്പോൾ ആ തിരക്കിനിടയിലും ആ വ്യക്തി എനിക്ക് സന്ദേശം അയക്കാൻ സമയം കണ്ടെത്തുന്നുണ്ടെങ്കിൽ ... അതൊരു വലിയ സന്തോഷം തന്നെയാണല്ലോ ...

ഈ കുത്തിക്കുറിച്ചത് ഗൗരി വായിക്കുമ്പോൾ മുഖത്തെ മാംസപേശികൾ ചെറുപുഞ്ചിരിക്കായി രൂപാന്തരം പ്രാപിക്കുമോ  ? അതോ ഒരു ഞെട്ടൽ ഉളവാക്കും വിധം നേത്രങ്ങൾ വികസിക്കുമോ ? എന്ത് തന്നെയായാലും ഗൗരി ഒന്ന് ഞെട്ടട്ടെ ... , അല്ല പിന്നേ ...
വായനയ്‌ക്കൊടുവിൽ ഗൗരി എന്താവും പറയുക ? തീർച്ചയായും ശ്വാസമടക്കിപ്പിടിച്ചു കാത്തിരിക്കേണ്ട ഉദ്വെഗഭരിതമായ നിമിഷങ്ങൾ ... നമുക്ക് കാത്തിരിക്കാം ...




Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻