background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

 I am here... ഞാനിവിടുണ്ട്

മനസ്സിൽ കുടിയേറിയിരിക്കുന്ന ചിലചോദ്യങ്ങൾക്ക് സ്വയം ഉത്തരം കണ്ടെത്തുക എന്നതാണ് ഈ കുത്തിക്കുറിക്കുന്നതിലെ ഉദ്ദേശ്യം . തകൃതിയായി തന്നെ ചിന്തകളുടെ കൂട്ടിക്കിഴിക്കലുകൾ മസ്തിഷ്കത്തിൽ അരങ്ങേറുന്നുണ്ടെങ്കിലും സുതാര്യമാംവിധമൊരുത്തരം ഈ നിമിഷമിതുവരെയും ലഭ്യമായിട്ടില്ല എന്നതാണ് വാസ്തവം .ഇത്തരമൊരു സമസ്യ ചിലപ്പോഴൊക്കെ എന്നെ പിടികൂടാറുണ്ടെങ്കിലും ,അതിൽനിന്നൊക്കെ വളരെ വിദക്തമായി യാഥാർഥ്യങ്ങളുടടെ ഭൂമികയിലേക്ക് തിരികെ വരാൻ കഴിയുമായിരുന്നു . മനസ്സ് കലുഷിതമാംവിധം ഇത്തരൊമൊരു സമസ്യ എന്നെ പിടികൂടിയത് കുറച്ചൊന്നുമല്ല അസ്വസ്ഥതപ്പെടുത്തുന്നത് . സാഹിത്യത്തിന്റെ അതിപ്രസരം കുറച്ചധികം മുഴച്ചുനിൽക്കുന്നതായി നിങ്ങൾക്ക് തോന്നുന്നുണ്ടോ ? ഇത്തരമൊരു അവസരത്തിൽ ഇങ്ങനെയൊക്കെ സംഭവിച്ചില്ലങ്കിലേ അത്ഭുതമുള്ളൂ ...

ചെറിയൊരു മുഖവുര ആവശ്യമാണെന്ന് തോന്നിയത് കൊണ്ടാണ് മുകളിൽ അപ്രകാരം എഴുതിപ്പിടിപ്പിച്ചത് . ഞാൻ ആലോചിക്കുകയായിരുന്നു , പ്രാചീന കാലം മുതൽക്കേ മനുഷ്യനെ സദാ പിന്തുടരുന്ന ദുഃഖത്തെക്കുറിച്ച്. കാലം എത്ര തന്നെ പുരോഗമിച്ചാലും ഈയൊരു സംഗതിക്കുമുന്നിൽ മനുഷ്യനെന്തേ മുട്ടുകുത്തിപ്പോകുന്നു , നിഷ്‌കളങ്കമായ ശിശുവിനെപ്പോലെ വാവിട്ടു കരയുന്നു . ഹൃദയം നിറയുമാംവിധം സന്തോഷിച്ചാലും , മദിച്ചാലും, മതിമറന്നാലും മനുഷ്യൻ വീണ്ടും ദുഃഖമെന്ന ഹൃദയവാഞ്ജനയ്ക്ക് മുന്നിൽ കാലിടറുന്നു . എന്റെയീ സമസ്യക്ക് ഉത്തരം കണ്ടെത്തുക എന്നത് അത്ര സിംപിളായ സംഗതിയല്ലെന്നറിയാം . ഒരു ശ്രമം നടത്തുകയാണ് . ചിലപ്പോൾ ഞാൻ വിജയിച്ചേക്കാം അല്ലെങ്കിൽ നിരുപാധികം തോൽവിയുടെ കൈപ്പുനീർ രുചിച്ചേക്കാം .

നമ്മൾ പലപ്പോഴും കാര്യമായി പരിഗണിക്കാതെ പോകുന്ന ചില കാര്യങ്ങളിലൂടെ എന്റെയീ സമസ്യയുടെ ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയാണ് . നമ്മളുടെ പ്രിയപ്പെട്ടവരിൽ ചിലപ്പോഴെങ്കിലും ദുഃഖങ്ങളുടെ ആത്മാക്കൾ കുടിയേറിപ്പാർക്കാറില്ലേ  ? എന്തുകൊണ്ടോ നമ്മളിൽ നിന്നും അവരതൊക്കെ മറച്ചുപിടിക്കാൻ ശ്രമിക്കുന്നു . സങ്കടങ്ങളുടെ ചുവ വാക്കുകളിലോ , മുഖത്തെ മാംസപേശികളിലോ പ്രകടമായാൽ " ഏയ് ഒന്നുമില്ല " എന്ന് പറഞ്ഞു നമ്മളുടെ ചോദ്യങ്ങളിൽ നിന്ന് നൂഴ്‌ന്നിറങ്ങിപ്പോകുവാൻ വെപ്രാളം കാട്ടുകയും ചെയ്യും . ഹൃദയത്തിന്റെ അടരുകൾ പൊള്ളിപ്പോകുംവിധം സങ്കടം പിടിമുറുക്കിയാൽ വെറുമൊരു പുഴുവിനേപ്പോലെ നമ്മൾ എവിടെയെങ്കിലും ചുരുണ്ടുകൂടും .

ഇപ്പോൾ നിങ്ങൾക്ക് ചുറ്റും ശോകമൂകമാംവിധം മനോവ്യഥയുടെ കാർമേഘങ്ങൾ ഇരുണ്ട് കൂടിയിട്ടുണ്ടെന്നറിയാം. മനപ്പൂർവ്വമല്ലല്ലോ എന്നെ വലച്ചുകൊണ്ടിരിക്കുന്ന സമസ്യയുടെ ഉത്തരം കണ്ടെത്തുവാനല്ലേ ...
പ്രത്യാശയുടെ മാലാഖമാർ എപ്പോഴെങ്കിലും നമ്മുടെ മുന്നിൽ തീരെ നിനച്ചിരിക്കാതെ വരുമെന്ന് നിങ്ങൾ കരുതാറുണ്ടോ  ? സ്നേഹമുള്ള മനുഷ്യരുടെ രൂപത്തിൽ , ഒരു ചെറുപുഞ്ചിരിയൊക്കെ സമ്മാനിച്ച് യാതൊന്നുമേ പ്രതീക്ഷിക്കാതെ അവർ നമുക്ക് ചുറ്റും ഉണ്ടന്നേ ... കണ്ണുനീർ കാഴ്ചയെ തടസ്സപ്പെടുത്തുന്നത് പോലെ , എന്ത്കൊണ്ടോ അവരെ കാണാനുള്ള കാഴ്ചയും നമ്മിൽ നിന്ന് വിദൂരമാകുന്നു .

എനിക്കുറപ്പാണ് നമ്മുടെ ഉള്ളൊന്നുലഞ്ഞാൽ ,ഹൃദയത്തിന്റെ താളവ്യത്യാസം കണ്ണുകളിൽ പ്രകടമായാൽ , വാക്കുകൾ മുഴുമിക്കാനാകാതെ ഇടറിപ്പോയാൽ , സ്നേഹത്തിന്റെ സുഗന്ധദ്രവ്യം കൊണ്ട് ,അവർ ഹൃദയത്തിനുമേൽ അത്ഭുതങ്ങളുടെ മഴവില്ലുകൾ കോറിയിടും . ഒടുവിൽ നമ്മോട് ഇങ്ങനെപറയും ;
I am here... ഞാനിവിടുണ്ട്  .

 

 


 

Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻