background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...



കാണെ കാണെ  ...


കേരളഭൂമി പത്രത്തിന്റെ സീനിയർ എഡിറ്റർ പോസ്റ്റിലേക്ക് സ്ഥാനക്കയറ്റം കിട്ടിയതിൽ പിന്നെയാണ് അതുവരെ ഉണ്ടായിരുന്ന ജീവിതത്തിന്റെ താളക്രമം മറ്റൊരു ദിശയിലേക്ക് മാറി സഞ്ചരിച്ചത് . ഒന്നിനു പിറകെ മറ്റൊന്ന് എന്നവിധം സമസ്യകൾ വന്നുകൊണ്ടേ ഇരുന്നു . ഒഴിവു സമയം തിരിച്ചു കിട്ടാനാകാത്തവിധം ഭൂതകാലത്തിന്റെ അടരുകളിലേക്ക് മടങ്ങിപ്പോയി. ഏകാന്തതയുടെ നനുത്ത നിമിഷങ്ങളിൽ കാലിടറാതിരിക്കാൻ കൈമുതലാക്കിയ  വായനയ്ക്ക് കൈമോശം വന്നു. ചില്ലരമാലകൂട്ടിനുള്ളിൽ ഒരായിരം ആത്മാക്കൾ ശ്വാസം മുട്ടി പിടഞ്ഞു . പരമമായ മോക്ഷം അവരും ആഗ്രഹിച്ചിരുന്നുവോ ? .

ഓഫീസിൽ നിന്ന് റൂമിലർത്തിയാൽ ഒരു കോഫി പതിവായിരുന്നു . ആവിപാറുന്ന ചൂട് കോഫി ചുണ്ടോട് ചേർത്ത് ഒരിറക്ക് കുടിക്കുമ്പോൾ മൂക്കിലേക്ക് തുളച്ചു കയറുന്ന കാപ്പിപ്പൊടിയുടെ മാദക ഗന്ധം തലച്ചോറിനെ ഉന്മത്തനാക്കിയിരുന്നു . എന്നാൽ ഇപ്പോഴോ കണ്ടാൽ പച്ചവെള്ളവും സുതാര്യവുമായ വോഡ്ക ശരീരമാസകലം ലഹരി പിടിപ്പിക്കുന്നു . ഇടയ്ക്കിടെ കാൽ വഴുതുന്നു തെന്നിത്തെറിച്ചു പോകുന്നു ഒരിക്കലും പിടിതരാത്ത ജീവിതത്തെപ്പോലെ . ആർക്കറിയാം  ?

ജോലിഭാരം കൂടിയപ്പോഴാണ് ഒരു അസിസ്റ്റൻഡ് തസ്തിക സൃഷ്ടിച്ചാലോ എന്ന ചിന്ത ഉടലെടുത്തത് . ഉത്തരവാദിത്തങ്ങൾ തലയ്ക്ക് മുകളിൽ വരുമ്പോൾ നമ്മൾ അറിയാതെ ഒരു ചുമട് താങ്ങിയെപോലെയാകും . അദൃശ്യ ഭാരമെന്നോണം അതിന്റെ കാഠിന്യം നമ്മെ ക്ഷീണിപ്പിച്ചു കൊണ്ടിരിക്കും ; അതിനോടുള്ള സ്വകാര്യമായ പ്രതിപത്തി നമ്മെ വീണ്ടും ഉയർത്തെഴുന്നേൽക്കാനും .

കൈലാസ് എന്നായിരുന്നു അയാളുടെ പേര് . നീണ്ടുമെലിഞ്ഞ കേശധാരയേറെയുള്ള സുമുഖനായ ഒരു ചെറുപ്പക്കാരൻ . അയാളുടെ ചുരുളൻ മുടിച്ചുരുളുകൾ നെറ്റിത്തടത്തിനും കൺപീലിക്കുമിടയിലായി ഞാന്നു കിടന്നു . ഇടയ്ക്കിടെ അയാളാ മുടിച്ചുരുളുകളെ മാടിയൊതുക്കി വെയ്ക്കാറുള്ളത് ഞാൻ ശ്രദ്ധിച്ചിരുന്നു . കാഴ്ചയിൽ ഒരു സുന്ദരൻ . ഞാൻ ആലോചിക്കുകയായിരുന്നു എന്റെ സൗന്ദര്യ ബോധത്തെക്കുറിച്ച് . ത്വക്കിന്റെ നിറമാണോ സൗന്ദര്യത്തിന്റെ മാനദണ്ഡം  ? അതോ കാഴ്ചയോ ? കാഴ്ചപ്പാടുകളോ ?

നെടുനീളൻ വാചകത്തിൽ പുരോഗമനം പറയുകയും നിന്ന നിൽപ്പിൽ മലക്കം മറിയുന്ന ആധുനികനെന്ന് സ്വയം വിളിക്കുന്ന ചിലരുമുണ്ടല്ലോ ? വിവാഹ കമ്പോളത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ അറിയാം സൗന്ദ്യത്തിന്റെ പ്രാധാന്യം ഒഴിച്ചുകൂടാനാകാത്തതാണെന്ന് . പുരോഗമനവും യാഥാര്‍ത്ഥ്യവും  തമ്മിലുള്ള വൈരുധ്യമോ അജഗജാന്തര വ്യത്യാസമുള്ളതും .

ചെറുപ്പക്കാരനെ എനിക്ക് നന്നേ ബോധിച്ചു . യജമാനെ കാണുമ്പോൾ വാലാട്ടി നിൽക്കുന്ന നായയെ പോലെ അയാളെന്നോടൊപ്പം തന്നെ ഉണ്ടായിരുന്നു . വിധേയത്വം തിരിച്ചറിയാനുള്ള കഴിവ് അവറ്റകൾക്ക് ഇല്ലാത്തിടത്തോളം കാലം അവരാ ചുഴിയിൽ ആണ്ടുകിടക്കുക തന്നെ ചെയ്യും . നായയുടെ അടിമത്വത്തെ സ്‌നേഹമെന്ന് പേർ ചൊല്ലി വിളിക്കുന്നതിലെ വിരോധാഭാസം ആര് തിരിച്ചറിയാൻ  ?

അനൗദ്യോധികമായ ഒരു കൂടിക്കാഴ്ചയിലാണ് ചെറുപ്പക്കാരനൊപ്പം ഞാനാ പെൺകുട്ടിയെ കാണുന്നത് . അവർ ഇരുവരും കൈകൾ കോർത്ത് പിടിച്ചിരുന്നു . അവർ തമ്മിലുള്ള അകലം വേണ്ടത്ര കുറയ്ക്കുവാൻ അവൾ അയാളോട് ചേർന്ന് നിന്നു . സ്നേഹത്തിന്റെ അദ്യശ്യമായൊരു പ്രകാശവലയം അവർക്ക് ചുറ്റും കാണാമായിരുന്നു . തിരക്കുകൾക്കിടയിലും സ്നേഹത്തിൽ ഇൻവെസ്റ്റ് ചെയ്യാൻ അവർ ഇരുവർക്കും കഴിയുന്നുണ്ടല്ലോ എന്ന് ആലോചിച്ചപ്പോൾ അസൂയയുടെ നേർത്തമുകുളം  ഒരു നിമിഷം നെഞ്ചിൽ ഉയർന്നു താഴ്‌ന്നു .

സമയം കടന്ന് പൊയ്ക്കൊണ്ടിരുന്നു . സ്നേഹിച്ചിരുന്നോ ഈ ജീവിതത്തിൽ ആരെയെങ്കിലും ? സ്നേഹിക്കപ്പെട്ടിരുന്നോ മറ്റാരിൽ നിന്നും ? ഒടുവിൽ ചോദ്യങ്ങളുടെ പെരുമഴയിൽ നനഞ്ഞു കുളിച്ചു . തലയ്ക്ക് വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു .

എന്നെ റൂമിൽ എത്തിച്ചു തിരികെ മടങ്ങാൻ നേരം വാതിപ്പടിയിൽ നിന്ന് കൊണ്ട് ചെറുപ്പക്കാരനോടായി പറഞ്ഞു . " ടോ താൻ ഭാഗ്യവാനാണ് ".

ആശ്ചര്യത്തോടെ അയാൾ എന്നെ നോക്കി .  അയാൾക്ക് ഒന്നും മനസ്സിലായില്ല . ചെറിയൊരു പുഞ്ചിരി സമ്മാനിച്ച് ഞാൻ അയാളിൽ നിന്ന് വിടവാങ്ങി .

ഏറെ നാളുകൾക്ക് ശേഷം ഞാനൊരു  കോഫി കുടിച്ചു . ചില്ലുക്കൂട്ടിൽ അടക്കം ചെയ്യപ്പെട്ട പുസ്തക ആത്മാക്കൾക്ക് മോക്ഷവും നൽകി . രാത്രിയുടെ നിഗൂഢതയിലേക്ക് നോക്കി ഞാൻ കുടുകുടെ ചിരിച്ചു ഒടുവിൽ അത് വികൃതമാവുകയും മിഴിനീർ തുള്ളികളായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു .





Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻