Posts

background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...
Image
  ആമുഖം... 🖤 തൊണ്ണൂറുകളിലാണ്, മഴ തുള്ളിമുറിഞ്ഞിട്ടില്ലാത്ത രാത്രിയിൽ ഞാൻ ആ വേശ്യ സ്ത്രീയെക്കുറിച്ചോർത്തു. താത്രി എന്നാണ് അവരുടെ പേര്. കാമാത്തിപുരത്തു വെച്ച് കണ്ട്മുട്ടാനായിരുന്നു നിയോഗം. ഞാനും മായയും ദേവദാസി വിഭാഗത്തെക്കുറിച്ച് ഒരു സ്പെഷ്യൽ ഫീച്ചർ റിപ്പോർട്ട്‌ ചെയ്യാനായി അവിടെ എത്തിച്ചേർന്നതാണ്. ചുവന്ന തെരുവിലൂടെയുള്ള യാത്ര ഞങ്ങളിൽ ആശ്ചര്യവും ആകാംഷയായും ഉളവാക്കി.  അപരിചിതമായ മുഖങ്ങൾ ഞങ്ങളെ കടന്നു പോകുമ്പോഴൊക്കെയും കണ്ണുകളിലെ നിസ്സഹായത നിഴലിച്ചു നിൽക്കുന്നത് കാണാമായിരുന്നു. എവിടെയും ആർപ്പുവിളികളും ജതിയും മാത്രം അതങ്ങനെ ഉയർന്നു കൊണ്ടിരുന്നു താളാത്മകമായി.  ഇരുട്ട് പടർന്നു കയറാൻ തുടങ്ങിയപ്പോൾ അവിടമാകെ ദീപനാളങ്ങൾ തിരി തെളിഞ്ഞു. പ്രകാശത്തിന്റെ തുരുത്ത് പോലെ വർണ്ണങ്ങൾ ഓരോ മിഴികളിലും അഭിരമിച്ചു കൊണ്ടിരുന്നു.  വളരെ അടുത്ത് നിന്ന് തന്നെ ഞങ്ങൾ കണ്ടു. വഴിയോരത്ത് വില്പനക്കായി വെച്ചിരിക്കുന്ന ഉടലുകൾ. ചായം തേച്ച മുഖങ്ങളിൽ ചെറുപുഞ്ചിരി മിന്നി മറയുന്നുണ്ടായിരുന്നു. ഒന്ന് സൂക്ഷിച്ചു നോക്കിയാൽ കണ്ണുകളിൽ മുറിവേറ്റ മനസ്സ് കാണാം. ശൂന്യമായ കയറ്റു കട്ടിലുകൾ പുതിയൊരു അതിഥിയെ കാത്ത് കി...
Image
പറയാതെ... 🖤 കണ്ണുകൾ തമ്മിൽ   ഇടയുന്നത് ഒരപകടം പിടിച്ച സംഗതിയാണെന്ന് ഇടക്കിടെ സോഫി പറയാറുണ്ട്. പ്രേമഭംഗം നേരിട്ടതിൽ പിന്നെയാണ് അവളിങ്ങനെയൊക്കെ ഫിലോസഫികൾ പറയാൻ തുടങ്ങിയത്. മുറിവേൽക്കപ്പെട്ട ആദ്യനാളുകളിൽ കാർമേഘത്തെപ്പോലെ ഉരുണ്ട് കൂടുകയും മിഴിനീർക്കണങ്ങൾ പൊഴിക്കുകയും ഒടുവിൽ ഇരുളടഞ്ഞ നിശാവേളയിൽ വിലപിച്ചലഞ്ഞലഞ്ഞു ഉറങ്ങുകയും ചെയ്യും.  സ്നേഹം വേട്ടയാടിയിരുന്ന കാലത്ത് വെളുത്ത് നരച്ച അപ്പൂപ്പൻ താടി പോലെയായിരുന്നു അവൾ, എവിടേക്കെന്നില്ലാതെ പാറിപ്പറന്ന് നടന്നിരുന്നു. കടുംക്കാപ്പി അവൾക്ക് ഒരുപാടിഷ്ട്ടമാണ്. തീപാറുന്ന കടുംക്കാപ്പി ആവേശമേതുമില്ലാതെ നുകരുമ്പോൾ, ഞങ്ങളെ നോക്കി ഒരു കൊച്ചുകുട്ടിയെപ്പോലെ പുഞ്ചിരിക്കും. നെറ്റിയിലേക്ക് അലക്ഷ്യമായി വീണ് കിടക്കുന്ന മുടിയിഴകൾ ഒരുവശത്തേക്ക് വകഞ്ഞു മാറ്റി, ഒരു മുതിർന്ന വ്യക്തിയെപ്പോലെ ഞങ്ങളോട് ചില തത്വങ്ങൾ പറയും, സ്നേഹിതരോടൊപ്പം ഒരു കാപ്പി കുടിക്കുന്നത് ചിലപ്പോഴൊക്കെ ഒരു തെറാപ്പിയുടെ ഗുണം ചെയ്യും.  ചില്ലിട്ട കുപ്പിയിൽ നിറച്ച ലഹരി പോലെയാണ് അവൾ, നുരഞ്ഞും പതഞ്ഞും അനിയന്ത്രിതമായി അങ്ങനെ ഒഴുകി കൊണ്ടിരിക്കും. സ്നേഹമെന്ന ഹൃദയ സാഗരത്തിലേക്കുള്ള നദി കൂടിയാണവൾ...
ന്യൂഇയർ  🎉 ഒന്ന്  ഒരുപാട് ആലോചിച്ചിരുന്നു ഇനിയുമൊരു തീരുമാനത്തിലെത്താൻ കഴിഞ്ഞില്ലെങ്കിൽ അതൊരു പക്ഷേ ജീവിതത്തോട് കാണിക്കുന്ന നെറികേടായിരിക്കും . രാത്രി അതിന്റെ നെറുകയിലെത്തിയിരുന്നു . രാവ് ഇരുണ്ട് കൂടിയപ്പോൾ തലങ്ങും വിലങ്ങുമായി മഴയും പെയ്തു തുടങ്ങി .യാതൊരു കൂസലുമില്ലാതെ ജന്നൽ പാളികൾക്കിടയിലൂടെ അകത്തേക്ക് കടന്ന മിന്നൽ വെളിച്ചം ചിത്രപ്പണികൾ നടത്തി ഇരുളിൻ മറവിലൊളിച്ചു . ടേബിൾ ലാംബ് വെളുത്ത നിറത്തിൽ പ്രകാശത്തെ ചുമച്ചു തുപ്പി .അത്യാവശ്യം വലിപ്പമുള്ള ഒരു മുറി .ചുമരിൽ ഇനിയൊരിക്കലും തിരിച്ചുവരാൻ കഴിയാത്ത വിധം ഭൂതകാലത്തെ ചില്ലിട്ട് വെച്ചിരിക്കുന്നു . തോളോട് തോൾ ചേർന്ന് നിൽക്കുന്ന മൂന്ന് പേർ . കിരുകിരുത്ത പല്ല് കാട്ടിയുള്ള ചിരിയാണ് .അലക്ഷ്യമായി ചിതറിക്കിടക്കുന്ന പുസ്തകങ്ങൾ .കസേരയിലും കിടക്കയിലുമായി കെട്ട്പിണർന്നു കിടക്കുന്ന കുപ്പായങ്ങൾ .തല ചരിച്ചു മൂകാനായി കിടക്കുന്ന വലിയൊരു കരടിപ്പാവ.ചില്ല് കുപ്പിയിൽ നിറക്കൂട്ട് ചേർത്ത് കോറിയിട്ടിരിക്കുന്നു . സ്വകാര്യതയെ നാല് മീറ്റർ നീളത്തിൽ പൊതിഞ്ഞിരുന്ന മെറൂൺ നിറത്തിലുള്ള കർട്ടൻ ശീതക്കാറ്റിന്റെ അതിരു കവിഞ്ഞ ചുംബനം കൊണ്ട് മോഹാലസ്യപ്പെട്ടു . ടേബിള...
രമണനും ചന്ദ്രികയും❤️ ഇരുട്ട് വെളിച്ചത്തെ കടന്നാക്രമിച്ചപ്പോൾ നേരമേതാണ്ട് പത്തിനോടടുത്തിരുന്നു. പെരുവയറൻ തവളകൾ വാപൊളിച്ചു കൊണ്ട് ഉറക്കെ കരയുന്നത് കേൾക്കാം. അതങ്ങനെ ഉയർന്നും താഴ്ന്നും താളത്മകമായി സ്പുരിച്ചു കൊണ്ടേയിരുന്നു. എൽദോച്ചായൻ ഷാപ്പിൽ നിന്നുമിറങ്ങാൻ നേരം ഇടത് കരം മുഖത്തേക്കടുപ്പിച്ച് സൂക്ഷിച്ചു നോക്കി. അവനങ്ങനെ ആർക്കും പിടികൊടുക്കാതെ ഓടിക്കൊണ്ടിരിക്കുകയാണ്. ഇനിയും വീട്ടിലെത്തിയില്ലേൽ ആൻസി കലിതുള്ളും. നെടുനീളത്തിൽ നിഴലിനെ സൃഷ്ടിച്ചു കൊണ്ട് ടോർച്ച് പ്രകാശിച്ചു.  കാൽപാദങ്ങൾ നിലത്തമരാൻ വിസമ്മതിക്കുന്നു. തോൽപ്പാവക്കൂത്ത്കാരന്റെ കരതലത്തിലെന്നോണം അയാളങ്ങനെ ചായ്‌ഞ്ഞും ചരിഞ്ഞും തെന്നിക്കളിക്കുന്നു. പതിയെ ഏന്തിവലിച്ച് നടന്നു നീങ്ങുന്നതിനിടയിൽ തെന്നി വീഴാനും പോയി. അവനെ നൂല് കൊണ്ട് ബന്ധിച്ചിരിക്കുന്ന അദൃശ്യകരം പിടിവിട്ട് കളിക്കുന്നതാണ്. കുരിശ്ശടിക്ക് മുന്നിലെത്തിയപ്പോൾ എൽദോ ബ്രേക്കിട്ടു. ആരോ കത്തിച്ച് വെച്ചിട്ട് പോയ മെഴുക്നാളം അതിന്റെ അവസാന പ്രഭകെടാൻ പോകുന്നതിന് മുമ്പുള്ള ആന്തലിലേക്ക് ചേക്കേറുന്നു. മെഴുക് പർവതങ്ങൾക്ക് നടുവിലായി ഉദ്ധരിച്ചു നിൽക്കുന്ന ഒരു തീപന്തം. പതിയെ തത്തി തത്തി തിരി കെട...
അതെവിടെയൊക്കെയോ ഒളിഞ്ഞിരിപ്പുണ്ട്? സന്തോഷം തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സംതൃപ്തി. മനുഷ്യൻ കണ്ടെത്താൻ ശ്രമിക്കുന്നതും അത് തന്നെയാണ്. എന്ത് കൊണ്ടോ സ്വയം രൂപപ്പെടുത്തിയെടുക്കാൻ പ്രയാസമുള്ള ഒരു അന്തസത്ത. നമുക്ക് ചുറ്റുമുള്ള ചെറിയകാര്യങ്ങളിൽ അത് ഒളിഞ്ഞിരിപ്പുണ്ട് . ഓപ്പൺ കോഴ്സ് എക്സാം ആയതിനാൽ എല്ലാവരും തിരക്കിട്ട് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഭയത്തെ ഇല്ലായ്മ ചെയ്യാൻ പുഞ്ചിരിയെ മുഖമുദ്രയാക്കിയവർ അവിടെയും കാണപ്പെട്ടു. ബിറ്റ് എഴുതുന്നതിൽ തല്പരകക്ഷിയായ പേഴുംമൂടൻ ഇന്ന് വളരെ മൂകനായി കാണപ്പെട്ടു. അതിനിടയിൽ ഒരു നോട്ടവും ഒരു ചോദ്യവും. എന്നിലെ അപകർഷധാബോധം മറുപടിക്ക് വിലങ്ങുതടിയായി. ഒരു നിമിഷം സന്തോഷവും കുറ്റബോധവും മിന്നിമറഞ്ഞു. അപ്രതീക്ഷിതമായി രണ്ട് സുഹൃത്തുക്കൾ കടന്ന് വന്നു. അവർ രണ്ടാളും പേടിച്ചിരിക്കുകയാണ്. പക്ഷേ മുഖത്ത് സന്തോഷം നിഴലിച്ചു നിൽക്കുന്നുണ്ട്. ഭയത്തെ ഇല്ലായ്മ ചെയ്യാനുള്ള ഏറ്റവും നല്ല മരുന്ന്. എന്നെ മോട്ടിവേഷൻ ചെയ്യാറുള്ള മറിയാമ്മ തന്നെയാണ് ആകെ പേടിച്ചിരിക്കുന്നത്. ഡയറിയിൽ എഴുതിയ വാക്കുകൾ ഞാൻ ഓർത്തെടുത്തു. പ്രാഞ്ചിയേട്ടൻ സിനിമയിലെ ഫ്രാൻസിന് പുണ്യാളനെയാണ് ഓർമ്മവരുന്നത് എവ...
 ഇനിയാര് ? പെട്ടെന്നൊരു പരാജയം വന്നപ്പോൾ കണ്ണിലേക്ക് ഇരുട്ട് നൂഴ്ന്നു കയറി. വേഗത്തിൽ വളരെ വേഗത്തിൽ. ഞരമ്പുകൾ വലിഞ്ഞു മുറുകിയപ്പോൾ കാബോർഡിൽ നിന്നും സ്വീഡിഷ് വിസ്ക്കി പുറത്തെടുത്തു. സീല് പൊട്ടിയപ്പോൾ മുറിയിലാകെ ഒരു ഉന്മാദത്തിന്റെ ഗന്ധം, ലഹരിയുടെ ഗന്ധം. മധുരമുള്ള ഒരു ലേപനം പോലെ അതിന്റെ സൗന്ദര്യം ആ വായുവിലങ്ങനെ ഒഴുകി നടന്നു. വാൻഗോഗിന്റെ സ്റ്റാറിനൈറ്റ്‌ പോലെ കുഴഞ്ഞു മറിഞ്ഞ രാത്രി. ഗ്ലാസ്സിലേക്ക് സ്വീഡൻ ലഹരിയെ പകർന്നു. ഒരു സിപ്പ് ഒരേ ഒരു സിപ്പ്. മതി ഇനി വേണ്ട ഹൃദയത്തിന്റെ അന്ത്യശാസനം. കച്ചവടം ഇക്കൊല്ലം വളരെ നഷ്ടത്തിലാണ്. ഗ്രാഫിൽ ഉയർന്നും താഴ്ന്നും വളഞ്ഞും പുളഞ്ഞും രേഖപ്പെടുത്തിയ (അയാൾക്ക് മാത്രം കാണാൻ കഴിയുന്ന ) അളവുകോൽ മറയപ്പെട്ടിരിക്കുന്നു. ശാരിക്കും മേരിക്കും ഒരേ പോലെയാണ് നൽകിയത്. എന്താണ് ? അത്ഭുതത്തോടെ ചുവരിലിരുന്ന പല്ലി ചിലച്ചു. സ്നേഹം. ഹെവനിൽ വെച്ച് ശാരിക്കൊപ്പം ശയിച്ചപ്പോൾ തീരുമാനിച്ചതാണ്. അവസാനിപ്പിക്കാം എല്ലാം. ഇതിപ്പോൾ കുറേയായില്ലേ. കുറേയെന്നു വെച്ചാൽ പത്താമത്തെ പെണ്ണ്. കവർന്നു കഴിഞ്ഞാൽ പിന്നെന്താണ് ഒരു ത്രില്ല് ? തീരെയില്ല. രാവിലെ തന്നെ സ്ഥലം വിട്ടു. മേരിയുടെ അടുത്ത്...
സ്നേഹം ❤️ നമ്മുടെയൊക്കെ മുഖത്ത് തെളിയുന്ന പുഞ്ചിരി ഒരു മുഖമുദ്രയാണ്. എന്നാൽ ക്ഷമ ഒരു മുഖമുദ്രയായി എപ്പോഴും നിലനിർത്താൻ കഴിയുക എന്നത് വലിയൊരു വെല്ലുവിളിയാണ്. ഭൂമിയിലെ ഏറ്റവും വലിയ പ്രതികാരം എന്തെന്നാൽ അത് ക്ഷമിക്കുക എന്നതാണ്. തെറ്റുകളെ പൊറുക്കുവാനും വീണ്ടും ആഴത്തിൽ സ്നേഹിക്കുവാനും പരിഗണിക്കുവാനും കഴിയുക എന്നത് വലിയൊരു ക്വാളിറ്റിയാണ്. "വെറുപ്പിനെ ഒരിക്കലും വെറുപ്പ് കൊണ്ട് ഇല്ലാതാക്കാൻ കഴിയില്ല അത് സ്നേഹത്തിന് മാത്രമേ കഴിയൂ... " എന്ന് ബുദ്ധൻ ആരാഞ്ഞതും ഈ ഒരു നിമിഷം ഓർത്ത് പോവുകയാണ്. എതിരെ നിൽക്കുന്നവന്റെ മനസ്സറിയുവാനും ഹൃദ്യമായി കേൾക്കുവാനും അത് മനസിലാക്കുവാനും കഴിയുക എന്നത് അങ്ങേയറ്റം മഹത്തായ ഒരു അനുഗ്രഹം തന്നെയാണ്. ഈ കുത്തിക്കുറിക്കുന്നത് ആ ഒരാളെക്കുറിച്ചാണ്. ഒരേ സമയം 'ക്ഷമ ' അനുഗ്രഹവും അതുപോലെ ബലഹീനതയുമാണ്. സ്നേഹത്തിന്റെ മറ്റൊരു പര്യായം ക്ഷമ തന്നെയാണ്. ജീവിതത്തിന്റെ ഓരോ നിമിഷവും തിരിച്ചറിവുകൾ നൽകുന്ന പ്രിയ സഹോദരി. കുഞ്ഞു വാക്കുകൾ കൊണ്ട് സന്തോഷിപ്പിക്കുകയും ചിന്തിപ്പിക്കുകയും ; വേർതിരിവുകൾ യാതൊന്നുമില്ലാതെ പരിഗണിക്കുകയും ചെയ്യുന്ന നിന്റെ നല്ലമനസ്സിന് ഒരുപാട് ...