Posts

background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...
Image
കുഞ്ഞു മറിയാമ്മ   🥰 എനിക്ക് ഈ രാത്രിയോട് ഒരുപാട് സ്നേഹം തോന്നുന്നു. ഈ നിമിഷം ഒരിക്കലും തീർന്നു പോകാതെയിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു. ഇനിയൊരിക്കലും തിരിച്ചു വരാൻ ഇടയില്ലാത്ത ഇന്നലെകൾ എനിക്ക് മുന്നിൽ നൃത്തം ചവിട്ടുന്നു. സന്തോഷത്തിന്റെ പൊടിപ്പുകൾ എന്റെ മുഖത്തിന് കൂടുതൽ സൗന്ദര്യം നൽകിയത് പോലെ. ഞാൻ അറിയാതെ പുഞ്ചിരിച്ചു. തികച്ചും സ്വാഭാവികമായത്. ഡയറിയിൽ കുത്തിക്കുറിക്കുന്നത് അവസാനിപ്പിച്ച് ഞാൻ ജനൽ പാളിയുടെ അടുത്തേക്ക് നീങ്ങി. ആകാശത്ത് ഇഴഞ്ഞു നീങ്ങുന്ന മേഘക്കഷണങ്ങൾക്കിടയിൽ പൂത്തുലഞ്ഞു നിൽക്കുന്ന നക്ഷത്രങ്ങളെ ഞാൻ ഒരുനോക്ക് നോക്കി നിന്നു. ഈ നഗരത്തോട് വിടപറയാൻ എനിക്ക് സമയമായിരിക്കുന്നു. കൂടിപ്പോയാൽ നാല് ദിവസം. ഇച്ചായി വിളിച്ചിരുന്നു. എന്റെ ചേച്ചിപ്പെണ്ണ്. മണവാട്ടിയാകാൻ പോകുന്നതിന്റെ നാണമൊക്കെ അവളുടെ ചിരിയിലും ശബ്ദത്തിന്റെ ഇടർച്ചയിലും അറിയാനുണ്ടായിരുന്നു. ചാച്ചൻ വലിയ സന്തോഷത്തിലാണ്. പാപ്പി രണ്ട് ദിവസത്തിനുള്ളിൽ റാന്നിയിലേക്ക് തിരിക്കുമെന്നാണ് പറഞ്ഞത്. ഞങ്ങളുടെ അനിയൻ ചെക്കൻ. എനിക്കിന്ന് ഉറങ്ങാൻ കഴിയില്ല. ഉറങ്ങിയാൽ അതൊരു പക്ഷേ വലിയൊരു നഷ്‌ടമായേക്കാം. ഞാനിപ്പോൾ മനോരാജ്യം കാണുകയാണ്. മാർത്ത ...
  ഡെയ്സി... 🖤 വൈകുന്നേരം ടിവിയിൽ പ്രമുഖ ചാനലിലെ ടോക്ക് ഷോ കാണാൻ ഇടയായത് കൊണ്ടാണ് ഡെയ്‌സിയെ വിളിക്കുവാൻ തീരുമാനിച്ചത്. സാമൂഹ്യനിരീക്ഷകരും ഓൺലൈൻ ആക്ടിവിസ്റ്റുകളും സാംസ്‌കാരിക നായകന്മാരും അണിനിരന്ന പരിപാടിയിൽ ചർച്ച ചെയ്യപ്പെട്ട വിഷയം ഞാൻ വീണ്ടും പരിചിന്തനത്തിന് വിധേയമാക്കി. "അപമാനം ഒരു ഇൻവെസ്റ്റ്മെന്റ് ആണോ ? " എന്നതായിരുന്നു ചർച്ച ചെയ്യപ്പെട്ട വിഷയം. പലരും അനുകൂലിച്ചും പ്രതികൂലിച്ചും മാറിമാറി ഗർജിച്ചു. ഒടുവിൽ മടുപ്പ് തോന്നിയപ്പോൾ ഒറ്റ വിരലമർത്തലിൽ എല്ലാം അവസാനിപ്പിച്ചു. "എന്തിനാടാ ഓഫ് ചെയ്തെ ?" പുരികമുയർത്തിക്കൊണ്ട് അമ്മ ചോദിച്ചു. മറുപടി പറയാൻ നിൽക്കാതെ ഞാൻ മുറ്റത്തേക്കിറങ്ങി. അന്തരീക്ഷമാകെ കലങ്ങി മറിഞ്ഞു കിടക്കുകയാണ്. മഴ പെയ്യുമായിരിക്കും. നിലാവിന്റെ അരണ്ട വെളിച്ചം അവിടിവിടെയായി ചിതറിക്കിടപ്പുണ്ട്. മനസ്സ് കലങ്ങിയാൽ ഏതാണ്ട് അതുപോലെയാണ്. നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഡെയ്സി സ്കൂൾ മാറി തലവൂരേക്ക് വന്നത്. ആദ്യമായി കണ്ടമാത്രയിൽ അവൾക്കെന്തോ പ്രത്യേകതയുള്ളതായി തോന്നി. മൗനം തന്നെയാണ് അവളുടെ മുഖമുദ്ര. എന്നെയും ശശിക്കുട്ടനെയും കവിതയെയും ആകർഷിച്ചതും ആ മൗനം തന്നെയായിര...
  മുറിവിൽ കൈതൊടുന്നവർ ❤ ദൈവത്തെ കണ്ടിട്ടുണ്ടോ എന്ന് ആരെങ്കിലും നിങ്ങളോട് ചോദിച്ചാൽ എന്താവും പറയുക ? യെസ് എന്നോ അതോ നോ എന്നോ ! ചിലപ്പോൾ മറുപടി പറയാൻ കഴിയാത്തവരും ഉണ്ടാകും. എന്നാൽ ശരിക്കും ഉണ്ടന്നെ. പക്ഷെ നമുക്ക് ദൈവത്തെ കാണാൻ കഴിയുന്നതിന് മുന്നേ ഒരു വീഴ്ചയുണ്ടാകും. വീണ് കിടക്കുന്ന കുഴിയിൽ നിന്ന് നമ്മളെ കൈപിടിച്ച് കരകയറ്റാൻ ചിലപ്പോൾ ആരും തന്നെ ഉണ്ടാവണമെന്നില്ല. അപ്പോൾ നമ്മൾ ഉറക്കെ കരയും, പ്രാർത്ഥിക്കും. നമ്മൾ പ്രതീക്ഷിക്കാത്ത നിമിഷത്തിലാവും അത്ഭുതങ്ങൾ സംഭവിക്കുക. ക്ഷമയോടെ കാത്തിരിക്കണം എന്ന് മാത്രം. പെട്ടന്ന് കണ്ണ് ചിമ്മി എഴുന്നേൽക്കുമ്പോൾ നമുക്ക് ചുറ്റും ഒരു വെളിച്ചം കണ്ടേക്കാം. അത് നമ്മളെ പൊതിയാൻ വന്ന ദൈവത്തിന്റെ സ്നേഹമാണ്. ആ സ്നേഹം സൗഹൃദമാണ്. എനിക്ക് തോനുന്നു മുറിവുകൾ സൃഷ്ടിക്കപ്പെടുന്നത് സ്വന്തമെന്ന് പറയാൻ, കേൾക്കാൻ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും, നമുക്ക് ചുറ്റും ഒരുപാട് പേരുണ്ട് എന്നുള്ള തിരിച്ചറിവ് കൂടിയാണ്. ആ തിരിച്ചറിവുണ്ടാകുന്ന നിമിഷത്തിൽ നമ്മളറിയാതെ നമ്മുടെ കണ്ണുകൾ ഉപ്പ് ചാലൊഴുക്കും. അപ്പോൾ സ്വർഗ്ഗ കവാടം മലർക്കെ തുറക്കുകയും മാലാഖമാർ സ്തുതി പാടുകയും ചെയ്യും. തിന്...
മുറിവ് 🖤 ഞാൻ കാരണമാണ് കൊച്ചുവിന്റെ കാല് മുറിഞ്ഞത്. പക്ഷെ അവനെന്നോട് വഴക്കിട്ടത് കൊണ്ടല്ലേ അങ്ങനെ സംഭവിച്ചത്. മുറിയിൽ നിന്നും അവൻ പുറത്തേക്കോടി.  മുറിവ് കഴുകിക്കളയാൻ ശ്രമിച്ചെങ്കിലും ആ ശ്രമം വിഭലമായി. കൊച്ചു തിരികെ മുറിയിലേക്ക് വന്നു. കട്ടിലിൽ കിടന്നു. മുറിവ് മറയ്ക്കാൻ എന്തെങ്കിലും കൊണ്ട് വരാൻ എന്നോടവൻ ആവശ്യപ്പെട്ടു. ഞാൻ പുറത്തേക്കോടി. ഡെറ്റോളും ഒരു കോപ്പയിൽ അല്പം വെള്ളവുമായി ഞാൻ കൊച്ചുവിനെ അനുഗമിച്ചു. ശേഷം ഞാൻ പുറത്തേക്ക് പോയി. അപ്പോഴാണ് അമ്മ മുറിയിലേക്ക് വന്നത്. പെട്ടന്ന് മുറിവ് മറച്ചു പിടിക്കുന്നത് കണ്ട അമ്മ അവനോടായി. "കാലിൽ ഈ മുറിവ് എങ്ങനെ വന്നു "? കൊച്ചു കള്ളം പറഞ്ഞു. എന്നെ കാട്ടിക്കൊടുത്തില്ല. പുറത്തു നിൽക്കുന്ന ഞാൻ ഒരു കൂസലുമില്ലാതെ, നിർവികാരതയോടെ സ്ഥബ്ധനായി നിന്നു. അമ്മ എന്നോട് ചോദിച്ചു, കൊച്ചുവിന്റെ കാലിൽ എങ്ങനെ ആ മുറിവുണ്ടായിയെന്ന്. ഞാനും പറഞ്ഞു മറ്റൊരു കള്ളം. ഞാൻ ആദ്യമായി കൊല നടത്തിയ ദിവസം.  
🖤... അവൾ പോയപ്പോൾ സ്നേഹിതരൊക്കെ പറഞ്ഞത് 'നിന്നെ അവൾ ചതിച്ചു അല്ലേടാ' എന്നായിരുന്നു. ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. നിർവികാരതയോടെ ഓരോന്ന് ചിന്തിച്ചിരുന്നു. അവൾ എന്നോട് പലപ്പോഴായി പറഞ്ഞിരുന്നു. 'ചിലപ്പോൾ എന്നന്നേക്കുമായി നിന്റെ സ്നേഹത്തിൽ നിന്ന് എനിക്ക് ഇറങ്ങി പോകേണ്ടി വന്നേക്കാം ' എന്ന്. പക്ഷേ അതിത്ര പെട്ടന്നാകുമെന്ന് ഞാൻ നിനച്ചിരുന്നില്ല. സ്നേഹം തടവറയാകുമ്പോഴാണല്ലോ പലരും ഇറങ്ങിപ്പോകുന്നത്. അവളെ സംബന്ധിച്ചിടത്തോളം എന്റെ സ്നേഹത്തിൽ നിന്നുമുള്ള ഇറങ്ങിപ്പോക്ക് അതത്ര എളുപ്പമായിരുന്നില്ല. രാത്രിയിൽ ഞാനൊരുപാട് കരഞ്ഞു. ദൈവത്തോട് ഞാൻ ചോദിച്ചു 'നീയിത് നേരത്തെ തീരുമാനിച്ചിരുന്നു അല്ലേ ? '. എനിക്ക് മുന്നിൽ അവനും മുഖം തിരിച്ചു. എന്റെ ശരീരമാകെ വേദനിക്കുന്ന പോലെ തോന്നി. ആ വേദനയിൽ ഞാൻ ഉഴറി. ഉറക്കം കണ്ണിൽ തട്ടിയപ്പോൾ ഞാൻ പൊയ്പ്പോയ നിമിഷങ്ങളെ മറന്ന് തുടങ്ങിയിരുന്നു. പുലർച്ചെ ഞാൻ നെട്ടിയെഴുന്നേറ്റു. മറഞ്ഞു പോയ നിമിഷങ്ങളും അവളും എന്നെ വീണ്ടും വേട്ടയാടാൻ തുടങ്ങി. ഞാൻ വീണ്ടും കരഞ്ഞു. ദൈവത്തോട് ഞാൻ അപേക്ഷിച്ചു. അവനെനിക്ക് ഉത്തരമരുളിയില്ല. എഴുതപ്പെട്ടതായിരുന്നു കടന്നു പോയത...
ഒറ്റക്കായവർ...  കുറച്ചു ദിവസമായി ഞാൻ അയാളുടെ ഒപ്പമാണ്. ഒറ്റമുറി വീടാണ്. തനിച്ചാണ് താമസം. സഹകരബാങ്കിൽ ക്ലർക്ക് ആയി ജോലി ചെയ്തു പോരുന്നു. ദിവസമിത്രയായിട്ടും ഞങ്ങളൊന്ന് പരിചയപ്പെട്ടു കൂടിയില്ല. അതാണ്‌ തമാശ ! ഞാൻ മരിച്ചിട്ട് ഇന്നേക്ക് മൂന്ന് ദിവസമായി. കുടുംബക്കാരൊക്കെ കർമ്മമെന്ന പേരിൽ നാട്ടുകാരുടെ മുന്നിൽ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നുണ്ടായിരുന്നു. അപ്പോഴാണ് റോഡിലൂടെ തലകുമ്പിട്ട് നടന്നു പോകുന്ന ഈ മനുഷ്യനെ കണ്ടത്. എന്ത് കൊണ്ടോ അയാളുടെ പിറകെ പോകാൻ തോന്നി. അയാൾക്ക് ചുറ്റും എപ്പോഴും നിശബ്ദതയാണ്. നിർവികാരത. ഈ മനുഷ്യൻ സംസാരിക്കാറില്ലേ ? ഞാൻ എന്നോട് തന്നെ ചോദിച്ചു. അതോ ഇനി ഊമയാണോ ? ഞാൻ വ്യാകുലപ്പെട്ടു. ഒരു ദിവസം അയാളോടൊപ്പം ഞാനും ബാങ്കിലേക്ക് പോയി. അവിടുത്തെ മുതിർന്ന ഉദ്യോഗസ്ഥൻ അയാളെ ശകാരിക്കുന്നതാണ് ഞാൻ കണ്ടത്. തിരിച്ചു മറുപടിയൊന്നും പറയാതെ അയാൾ തന്റെ ചെയറിലേക്ക് പോയി ഇരുന്നു. എന്താവും അവിടെ സംഭവിച്ചത് ? ഇയാളിത് എന്ത് മനുഷ്യനാ തിരിച്ചൊന്നും പറഞ്ഞതുമില്ല. എനിക്ക് അരിശം വന്നു, പിന്നെ നിരാശയും. വൈകുന്നേരം അയാൾ തനിച്ചു നടന്നു പോകുന്നത് കണ്ടു. എന്തോ ആലോചനയിലായിരുന്നു. ഈ മനുഷ്യന് സുഹൃത്തുക...
  Sorry...  രാത്രി പതിനൊന്നു മണിയോടടുത്തിട്ടുണ്ടാകും, മയക്കത്തിലായിരുന്ന ടച്ച്‌ സ്ക്രീൻ ചിണുങ്ങിക്കൊണ്ട് മിഴികൾ തുറന്നു. അരണ്ട വെളിച്ചം പ്രസരിപ്പിച്ചു കൊണ്ട് അൽപനേരം അവനങ്ങനെ ചിരിച്ചു കൊണ്ടിരുന്നു. അധികം വൈകിക്കാതെ തന്നെ അവന്റെ കണ്ണുകൾ കൂമ്പിയടഞ്ഞു. ഉറക്കത്തിന്റെ ആലസ്യത്തിലായിരുന്ന പൂജ ഞെട്ടിയുണർന്നു. തന്റെ വലതുകരം ടേബിലേക്ക് ലക്ഷ്യം വെച്ചു നീങ്ങി. "ഇതാരാ ഈ നേരത്ത് മെസ്സേജ് അയക്കാൻ". അവൾ പിറുപിറുത്തു കൊണ്ട് മൊബൈൽ കൈയിലെടുത്തു. സ്ക്രീൻ ലോക്ക് വകഞ്ഞു മാറ്റിക്കൊണ്ട് മൊബൈലിലേക്ക് വന്ന സന്ദേശം പൂജ വായിച്ചു. "അതെ സോറി ". "സോറിയോ അതെന്തിനാ ? ഗൗരി എന്തിനാ ഇങ്ങനെ ഒരു മെസ്സേജ് അയക്കാൻ ? " പൂജ കുറച്ചു നേരം ചിന്തയിലാണ്ടു. ഓരോന്ന് ആലോചിച്ച് എപ്പോഴോ അവളും ഉറങ്ങി. അടുത്ത ദിവസം ഗൗരിയെ കണ്ടപ്പോൾ പൂജ അവളുടെ അരികിലേക്ക് ഓടി ചെന്നു. "ഇന്നലെ രാത്രി എന്തിനാ മെസ്സേജ് അയച്ചേ ? സോറി പറയാൻ നീ തെറ്റൊന്നും ചെയ്തില്ലല്ലോ ? " ഗൗരി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. "സോറി പറയുന്നവരെല്ലാം തെറ്റ്കാരാകണമെന്നുണ്ടോ !" "അല്ല പിന്നെയെന്തിനാ അങ്ങനെയൊരു മെസ്...