Posts

background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

കീചെയ്ൻ🎻

Image
മൗനം 💙 "ടാ... വരുന്നില്ലേ... ? മഴ തോർന്നു. " അവൻ മറ്റേതോ ലോകത്തായിരുന്നു. ഒരു പ്രതിമപോലെ സ്ഥായിയായി നിന്നു. അവന്റെ ചുവടുകൾ ആ ഒരുവളിലേക്കായി.  "ടാ... നീയിത് ഏത് ലോകത്താ... ? " "അളിയാ എനിക്കവളോടൊന്ന് സംസാരിക്കണം. " ഞങ്ങൾ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും നോക്കി. മനസ്സിന്റെ വന്യതയിലെന്തോ അണയാതെ കത്തുന്നുണ്ടാകാം. ഹൃദയത്തിന്റെ പടിപ്പുരയിൽ മൗനത്തിന്റെ കരിമ്പടം മൂടിനിൽക്കുകയാണ്.  ഈ മൗനം അവനെ അലോസരപ്പെടുത്തുന്നുണ്ട്. അവന്റ അധരം അവളോടൊന്ന് ഉരിയാടാൻ വെമ്പൽകൊള്ളുന്നു.  അവളിലേക്കുള്ള പരകായപ്രവേശത്തിന്റെ ആദ്യചുവട് വെപ്പുകൾ അവനെക്കാൾ അറിയാവുന്നത് പെയ്തൊഴിഞ്ഞ കുളിർമഴയ്ക്കാവാം. മഴ അടക്കി ചിരിച്ചപോലെ തോന്നി.  അവളുടെ നീണ്ട കാർക്കൂന്തൽ കണ്ണിലേക്ക്‌ ഇറങ്ങി നിൽക്കുന്നുണ്ടായിരുന്നു. മുടിയിഴകളെ പതിയെ വക ഞ്ഞ് മാറ്റുന്ന സുന്ദരമായ വിരലുകൾ.  മാലാഖക്കൂട്ടങ്ങൾ അവൾക്ക് ചുറ്റും ചിറകടിച്ചുയരുന്നുണ്ടായിരുന്നു. അവളിൽ ഒരു ദൈവീക ചൈതന്യം ശോഭിച്ചിരുന്നു.  ഒരു നായകനെപ്പോലെ അവൻ അവളിലേക്ക് അടുത്ത് കൊണ്ടിരുന്നു. അവളിലേക്കുള്ള ദൂരം കുറഞ്ഞു കൊണ്ടിരിന്നു. അന്നനാളത്തിലൂടെ ഉമിനീർ പതിയെ ആഴ്ന്നിറങ്ങി.  എ...

മാധുരി❤️

Based on a true story 🖤 ( continue ) ആ ഒരുവൾ💕 റോഡിനോട് ചേർന്ന് തന്നെയാണ് സ്കൂളും.  രാവിലെ പൊടിയംപിള്ള സാറിന്റെ മലയാളം ക്ലാസ്സ്‌ ഉണ്ടാകും. കൂടാതെ നിർമ്മല ടീച്ചറിന്റെയും ജഗദമ്മ ടീച്ചറിന്റെയും.  ഇന്റർവെൽ ആകുമ്പോൾ കൂട്ടുകാരോടൊപ്പം മൈതാനിയിൽ ; അവിടമൊരു പൂരപ്പറമ്പ് പോലെയാകും.  അങ്ങനെ പെട്ടന്ന് തന്നെ ഉച്ചയുമാകും.  ഉച്ചത്തിൽ മണിമുഴങ്ങുമ്പോൾ കഞ്ഞിപ്പുരയുടെ അടുത്തേയ്ക്കോടും.  ഗോമതി ചേച്ചിയാണ് ഉച്ചക്കഞ്ഞിയുണ്ടാക്കുന്നത്. കഞ്ഞിയും ചൂടുവെള്ളത്തിൽ പുഴുങ്ങിയെടുത്ത പയറും. ഉള്ളത് കൊണ്ട് പള്ള നിറയ്ക്കും.  ഉച്ചയ്ക്ക് ശേഷമുള്ള പീരിയഡ് ആകെ വിഷമത്തിലാക്കാറുണ്ട്. നിഷ്കളങ്കമായ മുഖത്ത്‌ കോട്ടുവായ് പ്രതിഭലിക്കുന്നുണ്ടായിരിക്കും.  അവസാനത്തെ പീരിയഡ് കഴിയുമ്പോൾ  ഉച്ചത്തിൽ മണി മുഴങ്ങും. ചെമ്മരിയാട്ടിൻ പറ്റങ്ങൾ കൂട്ടത്തോടെ സ്കൂൾ ഗേറ്റിന് മുന്നിലേക്കോടും.  കവലയിൽ നിന്നും പട്ടാണിക്കടലയും വാങ്ങി ചെമ്മൺ പാതയിലൂടെ സഹോദരങ്ങളോടൊപ്പം വീട്ടിലേക്ക് നടക്കും.  ചുറ്റുമുള്ള കാഴ്ചകൾ അവളുടെ കണ്ണുകളിൽ സന്തോഷം പകരും.  കാലഘട്ടം മാറിക്കൊണ്ടിരുന്നു. അവളും വളർന്നു. ഹൈസ്കൂൾ കാലഘട്ടം ...

കീചെയ്ൻ🎻

Image
മഴ🖤 മെയിൻ എൻട്രൻസ് കടന്ന് വന്നപ്പോഴാണ് ആ കാഴ്ച എന്റെ ശ്രദ്ധയിൽ പെട്ടത്.  പിടക്കോഴികളുടെ ഇടയിൽ മുട്ടയിടാൻ കയറിയ ഒരു വിരുതനെന്ന് ഒറ്റവാക്കിൽ പറയാം. അതെ ഒനൈസ്‌.  ആഫ്രിക്കൻ മരുഭൂമിൽ അനാഥനായ ഒരു ഒട്ടകപക്ഷിയെപ്പോലെ അവനിടയ്ക്കിടെ തലയുയർത്തി നോക്കുന്നുണ്ടായിരുന്നു.  കോളേജിന്റെ ചത്വരങ്ങളിൽ ഒരു പുതുമ പോലെ. കൽഭിത്തികളിൽ കാല്പനികതയുടെ ഒരു തന്മയീഭാവം നിഴലിച്ചു നിൽക്കുന്നുണ്ടായിരുന്നു.  പടിക്കെട്ടുകൾ കയറിയതും ചൂളം വിളിയുമായി അകലെനിന്നെവിടെയോ ഒരു ചെല്ലക്കാറ്റ് എല്ലാവരേയും തെല്ലൊന്ന് തലോടിപ്പോയി.  വാനിൽ മീവൽപക്ഷികൾ പാറിപ്പറക്കുന്നത് ഞങ്ങളങ്ങനെ നോക്കിനിന്നു. കാർമേഘങ്ങൾക്ക് കനപ്പ് കൂടിവരുന്നുണ്ട്.  അപ്പോഴേക്കും വരാന്തയിൽ സ്ഥാനം പിടിക്കാതെ മറ്റൊരു മാർഗ്ഗമില്ലായിരുന്നു. ആകാശം ഭൂമിയിലേക്കയച്ച പ്രണയസന്ദേശം അവിടാകെ പടരുന്നുണ്ടായിരുന്നു.  മണ്ണിൻ പുതുമണം സ്പന്ദമാപിനികളെപ്പോലെ പലരിലും പടർന്നു കയറുന്നുണ്ടായിരുന്നു.  വരാന്തയുടെ ഒരറ്റത്ത് മാലാഖക്കൂട്ടങ്ങൾക്കിടയിൽ അകപ്പെട്ട ഒരജ്ഞാത സുന്ദരി.  അവന്റെ മിഴികൾ ഇടയ്ക്കിടെ അവിടേക്ക് പായുന്നുണ്ടായിരുന്നു.  അവളുടെ കരങ്ങ...

മാധുരി❤️

Based on a true story🖤 ആ ഒരുവൾ💕 അവളാകെ ക്ഷീണിച്ചിരിക്കുകയാണ്. മിഴികൾ നിറഞ്ഞൊഴുകുന്നുണ്ട്. സത്യവേദപുസ്തകത്തിലെ വചനങ്ങൾ അവളുരുവിടുന്നുത് കേൾക്കാം.  കരഞ്ഞു കലങ്ങിയ കണ്ണുകൾക്ക് ചുറ്റും പീളകെട്ടിയ പോലെ. ഇടയ്ക്കെപ്പോഴോ മയക്കം കണ്ണിൽ തട്ടി. കാൽവഴുതി വീണത് പഴയ ഓർമ്മകളിലേക്കാണ്.  അച്ഛനും അമ്മയും അനുജത്തിയും അനുജനും സന്തോഷത്തോടെ ജീവിച്ച ആ കൊച്ചു വീട് സമൃദ്ധിയുടേതായിരുന്നു. വീടിനോട് ചേർന്ന് ഒരു തൊഴുത്തുണ്ട്. കന്നുകുട്ടൻമ്മാരും പൈക്കിടാവും ആട്ടിൻകുട്ടികളും ചെറിയൊരു സ്വർഗം.  വയലേലകളും കൈത്തോടുകളും ചെറു അരുവികളും ചിതറിക്കിടക്കുന്ന പാറക്കൂട്ടങ്ങളും മരതകക്കാന്തി നിറഞ്ഞഞ്ഞൊരു കൊച്ചു ഗ്രാമം.  രാവിലെ ആറുമണിയാകുമ്പോൾ മലേപ്പള്ളിയിൽ മണിമുഴങ്ങും കുർബാന കൂടുവാൻ അപ്പോഴേക്കും വിശ്വാസികൾ പള്ളിയിലെത്തിയിട്ടുണ്ടാകും.  മേരിമാതാവിന്റെ അനുഗ്രഹം അവൾക്കൊരു തുണയാണ്. ആപത്തുകളിൽ കൈത്താങ്ങായി ദുഃഖങ്ങളിൽ സ്വാന്തനമായി അമ്മയുടെ കൂടെ അടുക്കളയിൽ സഹായിക്കും. പൈക്കിടാവിനോടൊപ്പം ഒരൽപം കിന്നാരവും. അപ്പോഴേക്കും സ്കൂളിൽ പോകാനുള്ള നേരമായിട്ടുണ്ടാകും.  പുസ്തകവും ചേർത്ത് പിടിച്ച് ചെമ്മൺ പാതയിലൂടെ സ്കൂളിലേക...

കീചെയ്ൻ🎻

Image
കുന്നിൻ മുകളിലെ സുന്ദരി 🏫 രണ്ട് മാസത്തെ വേനലവധി പെട്ടന്നാണ് കടന്ന് പോയത്. ഇടയ്ക്കെപ്പോഴോ ആശ്വാസമായി വേനൽ മഴയും പെയ്തു പോയി. അവധിക്കാലത്തിനിവിടെ താൽക്കാലിക വിരാമം.  ഇത് മൂന്നാം വർഷമാണ്. വീണ്ടും ഒരുപിടി സ്വപ്നങ്ങളും പ്രതീക്ഷകളും നെഞ്ചിലേറ്റി കലാലയമുറ്റത്തേക്ക് സുഹൃത്തുക്കൾ ചുവട് വെയ്ക്കുകയാണ്.  എല്ലാവരിലും ഒരു ദൈവിക ചൈതന്യം പ്രതിഭലിക്കുന്നുണ്ടായിരുന്നു. പളപളത്തതും മനോഹരവുമായ വേഷവിധാനിയിൽ അവരൊക്കെ ശോഭിക്കുന്നുണ്ടായിരുന്നു.  കവാടത്തിന് മുന്നിലൂടെയുള്ള ഗേറ്റ് കടന്ന് പലരും കോളേജ് അങ്കണത്തിലേക്ക് പ്രവേശിക്കുന്നുണ്ട്.  ബസ്സിലും ഇരുചക്ര വാഹനങ്ങളിലും സുഹൃത്തുക്കൾ അവരുടെ സ്വർഗത്തിലേക്ക് തിരിച്ചു വരുകയാണ്.  രണ്ട് മാസത്തെ അവധിക്ക് ശേഷം കാണുന്നത് കൊണ്ടാവാം എല്ലാവരുടേയും മുഖത്തെ പുഞ്ചിരിക്ക്‌ എന്തെന്നല്ലാത്തൊരു ഭംഗി.  കോളേജ് മൈതാനിയോട് ചേർന്നുള്ള പുൽമേടാകട്ടെ തളിർത്ത്‌ ഒരു പരവതാനി പോലെ കാണപ്പെട്ടു. പുൽനാമ്പുകളിൽ ജലകണങ്ങൾ മുത്ത് പോലെ തിളങ്ങി.  സൂര്യന്റെ പുഞ്ചിരി എല്ലാവരിലും പതിച്ചു.  മനു പെട്ടന്നങ്ങനെ പറഞ്ഞപ്പോൾ എല്ലാവർക്കും എന്തോ ഇടുത്തി വീഴുന്ന പോലെ തോന്നി....

കീചെയ്ൻ🎻

Image
തുടക്കം💚 ഞാൻ മറ്റേതോ ലോകത്തായിരുന്നു. ആ സ്വപ്നലോകത്ത്‌ നിന്നും ഞാൻ ഞെട്ടിയുണർന്നു.  "എന്താ ഇത്ര ആലോചിക്കാൻ...? " എനിക്ക് നേരെ ചോദ്യമുണർന്നു.  അത്...  ഓപ്പൺഎയർ ഓഡിറ്റോറിയത്തിലേക്ക് കൈകൾ ചൂണ്ടിക്കൊണ്ട് ഞാൻ പറഞ്ഞു.  "നിങ്ങള് മറന്നോ...? " "കഴിഞ്ഞ കൊല്ലം ദേ അവരോടൊപ്പം ഡാൻസ് കളിക്കുകയും കൂടെ പാട്ട് പാടുകയും ചെയ്ത ശ്രീറാമേട്ടൻ പുള്ളിക്കാരനെക്കുറിച്ച് ഞാൻ ആലോചിച്ചതാ... ഞാനൊന്ന് സംസാരിച്ചിട്ട് കൂടിയില്ല. " പെട്ടന്നായിരുന്നു എല്ലാവരുടേയും മുഖത്ത്‌ നിരാശ പടർന്നു കയറിയത്.  "ടാ ശ്രീറാമേട്ടൻ നമ്മളിങ്ങനെ സംസാരിക്കുന്നതൊക്കെ ചിലപ്പോ കേൾക്കുന്നുണ്ടായിരിക്കാം... ചിലപ്പോ ദേ അവിടെ നിൽക്കുന്ന ചേട്ടന്മാരോടൊപ്പം ഉണ്ടായിരിക്കാം... അതുമല്ലെങ്കിൽ മറ്റെവിടെയോയിരുന്ന് ഇതൊക്കെ കണ്ട് സന്തോഷിക്കുന്നുണ്ടായിരിക്കും. " എല്ലാവരും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും നോക്കുകയുണ്ടായി.  മുഴങ്ങി കേൾക്കുന്ന സംഗീതാരാവങ്ങൾ കാതുകളെ അടപ്പിക്കുന്നത് പോലെ തോന്നി.  അദ്ധ്യാപകരൊക്കെ മറ്റൊരു ഭാഗത്തിരുന്നു കൊണ്ട് വർത്തമാനം പറയുന്നുണ്ടായിരുന്നു.  പടിയിറക്കത്തിന്റെ അവസാനനിമിഷം എല്ലാവരും അവിസ്മരണീയമാക്കുകയ...

കീചെയ്ൻ🎻

Image
തുടക്കം💚 സനൂപിനാകട്ടെ ഇരുത്തമുറയ്ക്കുന്നില്ല ചിഞ്ചുവിനെ കാണുമ്പോൾ കാല് കൂട്ടിമുട്ടുന്നവന് അവളോടൊന്ന് സംസാരിക്കണമത്രേ...  "ഇനി ലോകം അവസാനിക്കുമെന്ന് പറഞ്ഞാൽ പോലും ഇവന് അവളുടെ മുന്നിൽ നിന്ന് സംസാരിക്കാനുള്ള ധൈര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല ". മനു പറയുകയുണ്ടായി.  "മോനേ ആനയെ വാങ്ങാം, പോത്തിനേയും വാങ്ങാം, പണം മാത്രം ഉണ്ടായാൽ മതി.  പക്ഷേ... ഒരു പെണ്ണിന്റെ മനസ്സിലെ ഇഷ്ടം വാങ്ങാൻ കിട്ടില്ല...!". അഭിജിത്ത്‌ സ്നേഹവായ്‌പോടെ പറഞ്ഞു.  ഫോണിൽ കുത്തിക്കോണ്ടിരിക്കുകയായിരുന്നു പുഞ്ചിരി. അവന്റെ കൈയിൽ നിന്നും ജിത്തു ഫോൺ തട്ടി മേടിച്ചു.  ടച്ച്‌സ്‌ക്രീനിൽ കൈകൾ പതിച്ചു. വാട്സ്ആപ്പിൽ വന്ന ഒരു സന്ദേശം അവൻ ഉറക്കെ വായിച്ചു.  "ഉറുമ്പിനെ ഇടങ്കാലിട്ട് വീഴ്ത്തുന്ന വിദ്യ ഓൺലൈനായി പഠിപ്പിക്കുന്നു. റജിസ്‌ട്രേഷൻ ഫീസ് 1,000 രൂപ മാത്രം എന്തുവാടേ ഇത്...? " "ടാ മനു ആ പോകുന്ന കൊച്ചിനെ നിനക്ക് മനസ്സിലായോ...?  അച്ചുവേട്ടൻ ചോദിച്ചു.  ഏത്...?  ആ പോകുന്ന കൊച്ചാ... ഞാനെവിടെയോ...?   "നീ മറന്നാ നീ പേര് ചോദിച്ചപ്പോ പോ കോഴി എന്ന് പറഞ്ഞ് ഓടിച്ചുവിട്ട... " "ആഹ് അങ്ങനെ പറ. " ...