Posts

background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...
 അഭയാർത്ഥി പുറത്ത് ചിണുങ്ങിക്കൊണ്ട് മഴ പെയ്യുന്നുണ്ട്. കനപ്പ് നിറഞ്ഞ വാതക പിണ്ഡങ്ങൾ തമ്മിൽ പിണർന്നപ്പോൾ ആകാശവിതാനിയിൽ ചിത്രപ്പണികൾ പൊടുന്നനെ ദൃശ്യമാവുകയും അദൃശ്യമാവുകയും ചെയ്തു. ഒരു കുഞ്ഞൻ ശീതക്കാറ്റ് എന്നെ തെല്ലൊന്ന് തലോടിപ്പോയി. വൃക്ഷത്തലപ്പുകൾ മന്ത്രിച്ചപ്പോൾ ഇലകളിൽ കൂടുകൂട്ടിയ മഴത്തുള്ളികൾ പിടിവിട്ട് താഴേക്ക് പതിച്ചു. കുതിർന്നലിഞ്ഞ ചെമ്മണ്ണിൽ നെട്ടറ്റ് വീണ പ്ലാവിലകൾ യുദ്ധഭൂമിയിലെ അവശേഷിപ്പുകളായി. ഇരുട്ട് കൂടി വരുകയായിരുന്നു. മഴ മേഘങ്ങൾ കസർത്ത്‌ കഴിഞ്ഞ് വിദൂരതയിലേക്ക് മടങ്ങിപ്പോയി. വീട്ടുപടിക്കലിരുന്ന് മുറ്റത്തേക്ക് മിഴികൾ പായിച്ചപ്പോൾ കണ്ണുകളിൽ തിളക്കം കൂടി വന്നു. ഉറവ പൊട്ടിത്തുടങ്ങിയിരുന്നു. ഉപ്പുചാലിലൂടെ പതിയെ അവളും അരിച്ചിറങ്ങി. അന്ന് അങ്ങനെയൊക്കെ അരങ്ങേറുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ അതൊരു വീഴ്ചയായിരുന്നു വലിയൊരു വീഴ്ച. നാവിന് പറ്റിയ വീഴ്ചയിൽ നിന്ന് രക്ഷപ്പെടാൻ ആർക്കാണ് കഴിയുക ? വീണ്ടുവിചാരമില്ലാതെ ഓരോന്ന് പറയുമ്പോൾ നമ്മുടെ പ്രിയപ്പെട്ടവർക്ക് നമ്മളോടുള്ള സ്നേഹം കുറഞ്ഞെന്ന് വരാം. മറക്കാനുള്ളത് ഓർമ്മിക്കുന്ന മനുഷ്യരുള്ളിടത്തോളം കാലം ഭൂമിയിൽ ദുഃഖം അവനെ വലംവെ...
ഞാൻ നിന്നെ സ്നേഹിക്കട്ടെ 💀 പഴയ ലാന്റ്മാസ്റ്ററാണ്. ചെറിയൊരു മടിയോടെ ഹെഡ് ലൈറ്റ് മിന്നി. വരിഞ്ഞു മുറുകിക്കൊണ്ടിരുന്ന ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് മഞ്ഞ വെളിച്ചം പാതയെ പ്രകാശപൂരിതമാക്കി. റെയിൽവേ ക്രോസ്സ് കടന്ന് വേണം അവിടേക്കെത്താൻ. ശോണവർണ്ണം തെളിഞ്ഞു. മംഗലാപുരത്തേക്കുള്ള പാസഞ്ചർ ട്രെയിൻ കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നു. ശബ്ദം പതിയെ അകന്നകന്ന് ഇല്ലാതെയായി. യാത്ര വീണ്ടും തുടർന്നു. ലക്ഷ്യസ്ഥാനത്തേക്ക് ഇനി ഏതാനും മൈലുകൾ മാത്രം. കാർ പതിയെ നിശ്ചലമാകാൻ തുടങ്ങി. ഡെറിക് ഡോർ തുറന്ന് പുറത്തേക്കിറങ്ങി. ചുറ്റുമൊന്ന് കണ്ണോടിച്ചു. കാറിലെ ഡിക്കിയിൽ നിന്നും ഒരു ചാക്ക് കെട്ടുമായി ഇരുട്ടിലൂടെ അയാൾ പതിയെ നടന്നു. പഴയൊരു ശ്മാശാ ന ഭൂമികയാണ്. ആകാശത്തേക്ക് ഉയർന്നു പൊങ്ങുന്ന പുകച്ചുരുളുകൾക്ക് മനുഷ്യ മാംസത്തിന്റെ മാധക ഗന്ധം. ആ തീക്ഷണ ഗന്ധം അയാൾ നാസികയിലേക്ക് തുളച്ചുകയറ്റി. അത് അയാളെ ഉന്മത്തനാക്കി. നടവഴിയിലാകെ രക്തം ഇരുൾ പോലെ കട്ടപ്പിടിച്ചിരിക്കുന്നു.  ചുടുകാടിനുള്ളിലെ വൈദ്യുത ദഹനപ്പുരയിൽ ഒരു മൃതദേഹം എരിഞ്ഞു തീരാൻ തുടങ്ങിയിരുന്നു. ഡെറിക് ചാക്ക് കെട്ട് നിലത്തേക്കിട്ടു. പതിയെ ഇമവെട്ടികൊണ്ട് മെർലിൻ കണ്ണ് തുറന്നു...
Image
സ്നേഹത്തിന്റെ ലോക്കൽ കോൾ ❤️ നമ്മളെ അകമഴിഞ്ഞ് സ്നേഹിക്കുന്നവരോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരത അവരുടെ സ്നേഹത്തെ പരിഗണിക്കാതിരിക്കുന്നതാണ്. സ്നേഹം എന്നെ ശപിച്ചതാണെന്ന് തോന്നുന്നു. ഒരുപാട് പേര് സ്നേഹിക്കാനുണ്ടായിട്ടും അതിന്റെ പ്രതിസ്നേഹം തിരികെക്കൊടുക്കാൻ എനിക്കാവുന്നില്ലല്ലോ എന്ന വലിയൊരു കുറ്റബോധം എപ്പോഴും എന്നിൽ നിഴലിച്ച് കിടക്കാറുണ്ട്. എന്റെ കാലിടറിയാൽ ചില നല്ല വാക്കുകളുടെ രൂപത്തിൽ എന്നെ പലപ്പോഴും കൈത്താങ്ങാറുള്ള, പരിഗണിക്കാറുള്ള ഒരു സുഹൃത്തുണ്ട്. ഞങ്ങളുടെ നല്ലയൊരു സൗഹൃദവലയമുണ്ട്.  പറഞ്ഞ് വരുന്നത് ഞാൻ അത്രകണ്ട് പരിഗണിക്കാതെ പോയ ഒരു സ്നേഹത്തേക്കുറിച്ചാണ്. പ്രിയ സോദരി kp, പരാതികളില്ലാതെ വലുപ്പചെറുപ്പമില്ലാതെ എല്ലാ കുറവുകളോടുകൂടി അകമഴിഞ്ഞ് സ്നേഹിക്കുന്ന സുഹൃത്ത്‌. പ്രതീക്ഷിക്കാതെ വന്ന സ്നേഹത്തിന്റെ ലോക്കൽ കോൾ, അവളുടെ ചോദ്യങ്ങൾക്ക് വ്യക്തമായൊരു മറുപടി നൽകാൻ എനിക്കായില്ല.ആ ചോദ്യങ്ങൾക്ക് പിന്നിൽ സ്നേഹത്തിന്റെ വലിയൊരു ആഴമുണ്ട്. ഞാൻ സ്വയമൊരു ആത്മപരിശോധന നടത്തി. ഞാൻ എന്നോട് തന്നെ ചോദിച്ചു.സ്നേഹമെന്നത് കടമ ചെയ്ത് തീർക്കുന്നത് പോലെയാണോ ? നീയങ്ങനെയാണോ നിന്റെ പ്രിയപ്പെട്ടവരെ സ്നേഹിക്കുന്നത് ?...
Image
ജീവനുള്ള ജഡം ⚰️ കുഞ്ഞ് മാലാഖയോടുള്ള സംഭാഷണം തുടർന്ന് കൊണ്ടേയിരുന്നു.ആകാശത്ത് തീക്കനലുകൾ ചിതറിപ്പരക്കാൻ തുടങ്ങിയിരിക്കുന്നു. വായുവിനെ കീറിമുറിച്ച് കൊണ്ട് വയവൻ പാഞ്ഞു പോയി. ചാരനിറമുള്ള ഒരു കുന്നിൻ ചരുവിൽ ആടുകളെ മേയ്ച്ചു നടക്കുന്ന വൃദ്ധൻ, കൂടെ ഒരു നായക്കുട്ടിയുമുണ്ട്. ഓരോ കാഴ്ചകളും അത്രമേൽ മനോഹരം. ഇരുട്ട് പടരാൻ തുടങ്ങിയിരിക്കുന്നു. ദേവിയെ പ്രീതിപ്പെടുത്താൻ കോളാമ്പി സഹസ്രനാമങ്ങൾ ഉരുവിട്ട് കൊണ്ടിരുന്നു. കൽവിളക്കുകൾ പ്രകാശപൂരിതമായി. മാലാഖ ചോദിച്ചു. മാഷേ... അത്...? അമ്പലമാണ്. ജീവിനില്ലാത്ത ലോഹവിഗ്രഹത്തെയോ മറ്റോ ആരാധിക്കുകയാണ്. എന്തിന് ? ദുഃഖത്തെ വിമുലീകരിക്കാൻ. ദൈവം മനുഷ്യർക്ക് സുഖവും സന്തോഷവും നൽകിയപ്പോൾ എന്തിനാണ് ദുഃഖവും വേദനയും നൽകിയത് ? വീണ്ടും മാലാഖയുടെ ചോദ്യം. എല്ലായ്യെപ്പോഴും സുഖവും സന്തോഷവുമാണെങ്കിൽ മനുഷ്യൻ ഇപ്പോഴുള്ളതിനേക്കാൾ അഹങ്കാരികളാകും. ദുഃഖം ഒരു തിരിച്ചറിവാണ്, പാഠമാണ് അവന്റെയുള്ളിലെ അഹന്തയെ പുറന്തള്ളാൻ. ശിശുസഹജമായ അജ്ഞതയല്ല യഥാർത്ഥ ഹൃദയശുദ്ധി ; ജ്ഞാനപ്രകാശമാണ്. ശിശുവിന്റെ  അജ്ഞതയെ പരിശുദ്ധമായി കൂട്ടിക്കിഴിച്ചവരുടെ കാലം കടന്ന് പോയി. ഞങ്ങളുടെ യാത്ര പിന്നെയും നീണ്ടു....
ജീവനുള്ള ജഡം ⚰️ ഒരു പ്രേതക്കൊമ്പിലേക്കാണ് എന്റെ യാത്ര. നെടിലാൻ പനംപട്ടയുടെ മുകളിലിരുന്ന് കൊണ്ട് ഉറക്കെ കരയുന്നുണ്ട് . ഇരുട്ടിന് മുകളിൽ ചുവപ്പ് പടരാൻ തുടങ്ങിയിരിക്കുന്നു. പറമ്പിൽ എന്തോ വീഴുന്ന ശബ്ദം. പാള പഴുത്തുടർന്ന് വീണതാണ്. മുറിയിലാകെ ഇരുട്ട് പടർന്നു കയറാൻ തുടങ്ങിയിരിക്കുന്നു എന്റെയുള്ളിലും. ഞാൻ പതിയെ ജനലരികിലേക്ക് നീങ്ങി. കൈകൾ നീട്ടി ജന്നൽ പാളി തള്ളിത്തുറന്നു. പനയോലകളെ വകഞ്ഞുമാറ്റി ഒഴുകിയെത്തിയ കിഴക്കൻ കാറ്റിന്റെ ശീതള സ്പർശം. ഞാൻ അല്പനേരം പുറത്തേക്ക് നോക്കി നിന്നു. മനസ്സ് കുഴഞ്ഞു മറിയാൻ തുടങ്ങി. എത്രയോ തവണ ചിന്തിച്ചെടുത്ത തീരുമാനമാണ്. പിന്നെയെന്താണ് ഇപ്പോഴൊരു മനം മാറ്റം. ഇല്ല... മനസ്സ് പതറാൻ പാടില്ല. പെട്ടെന്ന് മേശവിരി തുറന്ന് കടലാസെടുത്തു. എന്താണ് എഴുതേണ്ടത് ?. വേദനയിൽ നിന്നും മരണത്തിൽ നിന്നും എന്നെ രക്ഷിക്കാൻ നിനക്ക് കഴിയില്ലേ...? ചുമരിലെ പൊടിപിടിച്ച  ഛായാപടത്തിലേക്ക് നിസ്സഹായതയോടെ ഞാൻ നോക്കി. വശ്യത നിറഞ്ഞ പുഞ്ചിരി അതായിരുന്നു അവളുടെ മറുപടി. സമയം കടന്ന് പോയത് ഞാനറിഞ്ഞിരുന്നില്ല.  ശരീരം നന്നേ നിദ്രപൂണ്ട ഏതോ വേളയിലാണ് ഞാനാ ദേഹം വിട്ടിറങ്ങിയത്. വേദനിപ്പിച്ചില്ല, ഇരുപത് വർഷക്...
യാത്രയാണ്... ശരീരം നന്നേ നിദ്രപൂണ്ട ഏതോ വേളയിലാണ് ഞാനാ ദേഹം വീട്ടിറങ്ങിയത്. വേദനിപ്പിച്ചില്ല, ഇരുപത് വർഷക്കാലം പാർക്കുവനിടം നൽകിയ ശരീരത്തോടുള്ള അതിയായ കടപ്പാട്. ഇതൊന്നുമറിയാതെ ഒരു ചുമരിനപ്പുറമുള്ളവർ നിദ്രയുടെ ആലസ്യത്തിലാണ്. ഒരു പ്രേതക്കൊമ്പിലേക്കാണ് എന്റെ യാത്ര. നെടിലാൻ ഉറക്കെ ആക്രോഷിക്കുന്നുണ്ട്. ഇരുട്ടിന് മുകളിൽ ചുവപ്പ് പടരാൻ തുടങ്ങിയിരിക്കുന്നു. മിന്നാമിന്നികൾ എത്തുന്ന ശിഖരങ്ങളിൽ ഞാൻ കണ്ടത് ചുടുനിണം ചീന്തി വിവസ്ത്രയാക്കപ്പെട്ട ഒരു മാലാഖയെയാണ്. മിഴികൾ കൂമ്പിയടഞ്ഞിരിക്കുന്നു. നെറ്റിയിലേക്ക് അലക്ഷ്യമായി വീണ് കിടക്കുന്ന മുടിയിഴകൾ. ഞാനുറക്കെ അവൾക്കുനേരെ നിലവിളിച്ചു. അവളുണർന്നില്ല. വായുവിലിങ്ങനെ പരക്കെ ഒഴുകി നടക്കുന്ന കാര്യം ഞാൻ വിസ്മരിച്ചു. മനസ്സ് പൊള്ളുന്നു... പതറുന്നു. പക്ഷേ എനിക്കാ മാലാഖയോട് മിണ്ടുവാനാകുന്നില്ല. തണുത്ത് മരവിച്ച് അചഞ്ചലാനായി കിടക്കുന്ന ദേഹിയിലേക്ക് ഇനിയൊരു മടക്കയാത്രയുമില്ല. മാലാഖയുടെ കണ്ണുകളിൽ നിസ്സഹായതയുടെ വേലിയേറ്റം. വിശാദമായ ഒരു പുഞ്ചിരി ഞാനവൾക്കായി നേർന്നു. 

മാധുരി ❤️

'ടോ... നടുത്തേരി എത്തിയടോ... ' മയക്കത്തിലാണ്ടുപോയ എന്നെ തട്ടിയുണർത്തിക്കൊണ്ട് കണ്ടക്‌ടർ പറഞ്ഞു. ബസ്സ്‌ പതിയെ നിശ്ചലമാകാൻ തുടങ്ങി. ബസ്സിൽ നിന്നിറങ്ങി അവിടമാകെ ഒന്ന് കണ്ണോടിച്ചു. അധികം ആൾത്തിരക്കില്ലാത്ത ഒരു നാൽക്കവലയാണ്. പൂക്കുടച്ചൂടിക്കൊണ്ട്  റോഡിലേക്ക് തലചായ്ച്ചു നിൽക്കുന്ന വാകമരം. എന്തെന്നല്ലതാ തലയെടുപ്പ്. കവലയുടെ ഒരു ഭാഗത്ത്‌ ഞാൻ നിലയുറപ്പിച്ചു. ഇടത് ഭാഗത്ത് വലിയൊരു കവാടമാണ്. അരത്തകണ്ടപ്പൻ