Posts

background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

Image
അനുഭവങ്ങൾ പാളിച്ചകൾ 🖤 അനുഭവമാണ് ജീവിതത്തിലെ ഏറ്റവും വലിയ പാഠങ്ങൾ നൽകുന്നത്. എന്നാൽ എല്ലാ പാഠങ്ങളും പലപ്പോഴും ശരിയാകണമെന്നില്ല. കുറച്ചു നാളായി വല്ലാതെ ഡിപ്രെഷൻ അടിച്ചു ഇരിക്കുവാർന്നു ഞാൻ. ഇന്ന് രാവിലെയാണ് അതിൽ നിന്ന് കുറച്ചു ആശ്വാസം കിട്ടിയത്. ശരിക്കും സന്തോഷം തോന്നുന്നുണ്ട്. ടി. പി രാജീവൻ സാറിന്റെ "പ്രണയശതകം" എന്ന കവിതയിൽ ഒരു വരിയുണ്ട്. " നിന്നിലേക്കുള്ളതായിരുന്നു ഇന്നോളം എനിക്ക് തെറ്റിയ വഴികളെല്ലാം " ഞാൻ ചിന്തിച്ചു നോക്കി എന്റെ വഴികളും എവിടെയൊക്കെയോ പിഴച്ചിരുന്നു. പക്ഷേ ഇപ്പോൾ ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ വഴി തെറ്റിയിട്ടൊന്നുമില്ല. ഈ തെറ്റിയ വഴികളെല്ലാം ജീവിതത്തിന്റെ ശരിയായ പാതയിലേക്കാണ് എന്നതാണ് സത്യം. അവസരങ്ങളൊക്കെ കോണിപ്പടി പോലെയാണ്. ദൈവം നമുക്ക് മുന്നിൽ ഓരോ അവസങ്ങൾ കാണിച്ചു തരും. അത് വെറുതെ നോക്കിയിരിക്കാനല്ല. ചാടിക്കയറി പിടിക്കടാ മോനെ എന്നാണ് ദൈവം പറയുന്നത്. സന്തോഷം ഉണ്ടെങ്കിൽ സങ്കടവും ഉണ്ട്. സങ്കടം ശരിക്കും ഒരവസരമാണ്. നിങ്ങൾക്ക് വിഷമങ്ങളൊക്കെ ഉണ്ടെങ്കിൽ അതിനെ ഒന്ന് കൺവെർട്ട് ചെയ്യാൻ ശ്രമിക്കുക. എന്റെ വളരെ അടുത്ത രണ്ട് സുഹൃത്തുക്കളുണ്ട് ഒ...

മാധുരി❤️

Image
ആട്ടക്കഥ 🎭 നാൽപ്പത് വയസ്സ് തികച്ചു കാണും. കഷണ്ടി കയറിയ തലയിൽ വിയർപ്പുകുരുക്കൾ തിളങ്ങുന്നത് കാണാം. ട്രേയിൽ ചൂട്പാറുന്ന ചായയുമായി അവൾ ഉമ്മറത്തേക്ക് ചെന്നു. കരിമഷിയാൽ അലംകൃതമായ കണ്ണുകളിൽ നിരാശയുടെ വേലിയേറ്റം കാണാം. കറുത്ത കുപ്പിവളകൾ അവളുടെ കൈകളെ സുന്ദരമാക്കുന്നു. നന്നേ മെലിഞ്ഞ ശരീരപ്രകൃതം. ഒന്നുമുരിയാടാതെ അവൾ അവർക്കു മുന്നിൽ കാഴ്ചവസ്തുവായി. നിങ്ങളുടെ കുട്ടിക്ക് എന്ത് കൊടുക്കും ? ചോദ്യമുണർന്നു. എനിക്കുള്ളതെല്ലാം ഇവൾക്കാ... പൊന്നും പണ്ടവുമായി അല്ലാതെയും. അത് തറവാടിത്തം. മുത്തശ്ശിയുടെ മടിയിൽ തലചായ്ച്ചിരുന്നു കരയുവാനല്ലാതെ ശാലിനിക്ക് എന്താണ് ചെയ്യാനാവുക ? മനസ്സിന്റെ നീറ്റൽ പറഞ്ഞു മനസിലാക്കാൻ പറ്റിയൊരു ഭാഷ ഒരാൾക്കും അറിഞ്ഞുകൂടാ... അതാ എല്ലാവരും അവനവന്റെയുള്ളിൽ തന്നെ കിടന്ന് അലയണെ. മൂർദ്ധാവിൽ തഴുകിക്കൊണ്ട് മുത്തശ്ശി പറഞ്ഞു. പ്രഭാകരൻ തീരുമാനിച്ചുറപ്പിച്ച മട്ടാ... കുട്ടീ എന്താ ഇപ്പോ ചെയ്യാൻ കഴിയ ? ഇതൊരു കച്ചവടമാണ്. കമ്പോളത്തിൽ വിൽക്കപ്പെടുന്ന ഒരുവളുടെമേലുള്ള വിലപേശൽ. ഒന്ന് നാവുയർത്താൻ പോലും അവകാശമില്ലാതെ അവൾ തേങ്ങുകയാണ്. നാൽപതു വയസ്സുകാരന്റെ മുന്നിൽ അടിയറവു പറയേണ്ടി...

മാധുരി❤️

Image
സ്നേഹം 🖤 അച്ഛാ... അച്ഛനെന്തിനാ അമ്മൂട്ടിയെ തല്ലിയേ ? കുഞ്ഞാറ്റ ചോദിച്ചു. മോളെ... അത് പാവം അമ്മ അവിടിരുന്നു കരയുവാ. എന്നോട് ഒന്നും മിണ്ടുന്നില്ല. അശ്വതി... എഴുന്നേൽക്ക് വാ... വന്ന് ഭക്ഷണം കഴിക്ക്. ആരോടാ നിന്റെയീ വാശി. വേണ്ട. ഞാനല്ലേ പറയുന്നേ വാ... എനിക്കൊന്നും കേൾക്കേണ്ട. ഒന്ന് ഇവിടുന്ന് പോയിത്തരോ ? മറിച്ചൊന്നും പറയാതെ അജിത്ത്‌ അവിടെ നിന്നും പോയി. ഒരു നിമിഷത്തെ അരിശം ആയിരം നിമിഷങ്ങളുടെ കുറ്റബോധമാണ് അജിത്തിന് സമ്മാനിച്ചത്. അജിത്തിൽ നിന്ന് അശ്വതി ഒരിക്കലും അങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ല. ശരീരത്തിൽ ഏറ്റ പ്രഹരത്തെക്കാൾ വാക്കുകളായിരുന്നു അശ്വതിയെ കൂടുതൽ തളർത്തിയത്. അശ്വതിയ്ക്ക് അജിത്തിനോട്‌ നീരസം തോന്നി. പതിയെ മിണ്ടാതായി; ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. അജിത്ത്‌ പലതവണ സംസാരിക്കാൻ ശ്രമിച്ചു. തനിക്ക് പറ്റിയ തെറ്റ് ഏറ്റ് പറഞ്ഞിട്ടും അശ്വതി അത് കൂട്ടാക്കിയില്ല. എന്താടാ നിന്റെ മുഖം വല്ലാണ്ടിരിക്കുന്നത് ? എന്തെങ്കിലും പ്രശ്നമുണ്ടോ ? മാധവേട്ടാ... അത് അജിത്ത്‌ മാധവേട്ടനോട് കാര്യങ്ങൾ പറഞ്ഞു. നിന്റെ ഭാഗത്ത്‌ നിന്ന് ഞാനും ഇങ്ങനെ പ്രതീക്ഷിച്ചില്ല. സംഭവിക്കാനുള...

മാധുരി❤️

Image
അനുഗ്രഹം 🖤 അമ്മാ... അമ്മോ... ഇവിടെ ആരും ഇല്ലേ ? ഒച്ചവെക്കെണ്ടടാ... ഇവിടുണ്ട് എല്ലാവരും. നീയങ്ങു ക്ഷീണിച്ചല്ലോ ? ഓഹ് അതോ അവിടുത്തെ ഫുഡിന്റെയാണന്നേ. നാല് കൊല്ലത്തെ എൻജിനീയറിങ് പഠനത്തിന് ശേഷം നാട്ടിൽ വന്നതാണ് ജോണിക്കുട്ടി. അപ്പനെന്തിയേ ? മുകളിലുണ്ട് നീ ചെല്ല്. അല്ലെങ്കിലതുമതി അങ്ങേർക്ക്. അപ്പാ... നീ എപ്പഴാടാ വന്നേ ? നിന്റെ എക്‌സാമൊക്കെ എങ്ങനെയുണ്ടാർന്നു ? അതൊക്കെ നന്നായി എഴുതിയിട്ടുണ്ട് എന്റെ വർഗീസ് മാപ്പിളേ... അല്ല വല്യമ്മച്ചി എന്തിയേ ? അവളെ നിനക്കറിയാലോ... നിന്റെ അമ്മയും അമ്മച്ചിയും തമ്മിൽ കണ്ടാ വഴക്കാ... അതുകൊണ്ട് ഞാൻ ഡേവിസ്ന്റെ അടുത്ത് കൊണ്ടാക്കി. ആഹ് നല്ല അപ്പൻ. ടാ നീയിത് എങ്ങോട്ടാ ? കഴിക്കുന്നില്ലേ ? ആനിക്കുട്ടി സോ... സോറി. ഞാൻ തറവാട് വരെ ചെന്ന് വല്യമ്മച്ചിയെ കണ്ടിട്ട് വരാം. പഴമയുടെ പ്രൗഢി വിളിച്ചോതുന്ന പഴയ വീട്. നീ വന്നതറിഞ്ഞു. മേപ്പടിയിലെ സണ്ണിച്ചൻ പറഞ്ഞു. ഏത് സണ്ണിച്ചൻ? ടാ നമ്മടെ സൂസന്നെടേ കെട്ടിയോൻ. ഓഹ് കറണ്ട് സണ്ണിച്ചൻ. കൊച്ചപ്പാ... വല്യമ്മച്ചി എന്തിയേ ? അകത്തുണ്ട് നീ ചെല്ല്. കാത്തിരിക്കുവാ. വല്യമ്മച്ചി... എന്നാന്നേ ഒരു പിണക്കം. ...

മാധുരി❤️

Image
കറുത്തരാത്രി🖤 തലപുകയുന്നു കാത് പഴുക്കുന്നു. അയാൾ ഒരു നിമിഷം കണ്ണുകളടച്ചു. വെറുപ്പിന്റെയും കുത്തുവാക്കുകളുടെയും മുരൾച്ചകൾ കേൾക്കാം. എല്ലാവരുടെയും മുന്നിൽ ഒരു കോമാളിയെപ്പോലെ ആടിത്തീർക്കുകയാണ് അയാൾ മറിച്ചൊരക്ഷരം പറയാതെ. ഇരുൾ തളം കെട്ടി നിൽക്കുന്ന മുറിയിൽ നിന്നും നിസ്സഹായതയുടെ നിലവിളി അമർന്നു. കൂന് പിടിച്ച മുതുകിൽ വല്ലാത്തൊരു ഭാരം. ഇനിയും വയ്യ. പടിഞ്ഞാറേ ചക്രവാളത്തിൽ പ്രചോദനത്തിന്റെ നീലക്കാറ് ഇനി വിരിയുകയില്ല. കറുത്ത പുഷ്പങ്ങളുടെ മൂടുപടലം അയാളെ അഭിരമിപ്പിക്കുകയാണ്. മുറിയിലെ നിശബ്ദതയും അയാളുടെ മൂകതയും ആസന്നമായ മരണത്തിന്റെ ലക്ഷണമാണ്. ദിനരാത്രങ്ങളുടെ കണക്ക് പുസ്തകത്തിൽ അയാൾ അവസാനമായി എഴുതി Love You...

മാധുരി❤️

Image
മുറിവുകൾ 💔 നമ്മൾ എപ്പോൾ ഓടിച്ചെന്നാലും നമ്മളെ കേൾക്കുന്ന ചിലരുണ്ട്. എല്ലാ കുറവുകളോടും കൂടി ചേർത്ത് നിർത്തുകയും വലുപ്പ ചെറുപ്പങ്ങളില്ലാതെ തോളോട് തോൾ ചേർന്ന് നടക്കുകയും തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്തുകയും ചെയ്യുന്ന ചിലർ. അത് നമ്മുടെ സുഹൃത്തുക്കളാകാം കുടുംബമാകാം ആരുമാകാം. എന്റെ ഒരു സുഹൃത്തുണ്ട്. തൊട്ടടുത്ത്‌ ഉണ്ടായിട്ടും വളരെ വൈകി പരിചയപ്പെട്ട ഒരു സുഹൃത്ത്‌. കുറച്ചു നാളുകൾക്ക് മുന്നേ അവളൊരു ദുരന്തത്തിന് സാക്ഷിയാകേണ്ടി വന്നു. കൂട്ടുകാർ എന്ന് പറയുമ്പോൾ നമുക്ക് ഒരു വികാരവും സ്നേഹവുമൊക്ക ഉണ്ട്. പക്ഷേ അതൊക്കെ എത്രത്തോളം വലുതാണെന്നറിയാൻ അവരൊക്കെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നറിയാൻ അവൾക്ക് ആ ഒരു ദുരന്തം കാരണമായി. അവളിലെ മുറിവിനെ സ്വാന്തനപ്പെടുത്താൻ വളരെ കുറച്ചു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവളെന്നോട് പറഞ്ഞൊരു വാചകമുണ്ട് " ആഴത്തിലിറങ്ങിയ പലതിനും ആൾക്കാരെ തമ്മിലകറ്റാനുള്ള ആഴം ഉണ്ടായിരിക്കും " പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു പേർഷ്യൻ കവിയും സൂഫി സന്യാസിയുമായിരുന്നു ; മൗലാന ജലാൽ അദ്ദീൻ മുഹമ്മദ്‌ റൂമി. അദ്ദേഹം പറഞ്ഞൊരു വാചകമുണ്ട് " മുറിവുകളിലൂടെയാണ് പ...

മാധുരി❤️

Image
കാത്തിരിപ്പ് 🖤 ഗായത്രി ഞാൻ പറയുന്നതൊന്ന് കേൾക്ക് പ്ലീസ്... വേണ്ടാ... എനിക്കൊന്നും കേൾക്കേണ്ട. എനിക്ക് നിങ്ങളെ വെറുപ്പാണ്. അന്ന് അത്രയും പേരുടെ മുന്നിൽ ഗായത്രി അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ശരിക്കും തകർന്നു പോയി. ആ നിമിഷം ഇടയ്ക്കൊക്കെ എന്റെ മനസ്സിൽ പെയ്തു പോകാറുണ്ട്. അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ; ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ അവളുടെ മനസിന് സമാധാനവും സന്തോഷവുമാണ് പ്രധാനം. നല്ല മനസിന്‌ മാത്രമേ അത് കൊടുക്കാൻ കഴിയുകയുള്ളൂ. നിർമലേച്ചിയുടെ വിവാഹത്തിന് ഞാനും തീർത്ഥയും കൂടി ഓരോ കാര്യങ്ങൾക്കു പുറകെ ഓടി നടക്കുകയായിരുന്നു. തീർത്ഥ എന്റെ ഉറ്റ സുഹൃത്താണ്. എന്റെ കള്ളത്തരങ്ങൾ എല്ലാം മറ്റാരേക്കാളും നന്നായി അറിയുന്നത് അവൾക്കാണ്. അപ്പോഴാണ് സുധാകരൻമാമ വീടു വരെ പോകാൻ പറഞ്ഞത്. കണ്ണട മറന്നു. പുള്ളിക്കാരന് ഇത് പതിവാണ്. ഈ മറവി. മുഹൂർത്തത്തിന് ഇനിയും സമയമുണ്ട്. തീർത്ഥയുടെ കൈയിൽ നിന്നും കാറിന്റെ കീ വാങ്ങി പെട്ടന്ന് പുറത്തേക്ക് ഓടി. അപ്പോഴാണ് അത് സംഭവിച്ചത്. രണ്ട് ധ്രുവങ്ങൾ കൂട്ടി മുട്ടി. ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി. അവൾ എന്റെ കണ്ണുകളിലേക്ക് ഒന്ന് നോക്കി. സോറി കുട്ടി ഞാൻ കണ്ടില്ല. തനിക്കു...